യു.എസ് ചാമ്പ്യനെ അട്ടിമറിച്ച് അങ്കിത

ആനിങ് (ചൈന): മുൻ യു.എസ് ഒാപൺ ചാമ്പ്യൻ സാമന്ത സ്റ്റോസറിനെ അട്ടിമറിച്ച് ഇന്ത്യയു ടെ ടോപ് സീഡ് താരം അങ്കിത റെയ്ന. കൺമിങ് ഒാപൺ ടെന്നിസിെൻറ ആദ്യ റൗണ്ടിലാണ് ആരാധക ലോകത്തെ ഞെട്ടിച്ച അട്ടിമറി. ഏഷ്യൻ ഗെയിംസ് വെങ്കലമെഡൽ ജേതാവും 178ാം റാങ്കുകാരിയുമായ അങ്കിത രണ്ടു മണിക്കൂറും അഞ്ചു മിനിറ്റും നീണ്ട അങ്കത്തിനൊടുവിലാണ് മുൻ ലോക നാലാം നമ്പർകൂടിയായ സ്റ്റോസറിനെ വീഴ്ത്തിയത്. സ്കോർ: 7-5, 2-6, 7-5. 26കാരിയായ അങ്കിതയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയ വിജയമാണിത്.

നേരത്തേ സാമന്തയുമായി ഏറ്റുമുട്ടിയപ്പോൾ നേരിട്ടുള്ള സെറ്റിന് അങ്കിത തോറ്റിരുന്നു. ഏഴ് എയ്സുകളിലൂടെ ഇന്ത്യൻ താരത്തെ വിറപ്പിക്കാൻ ശ്രമിച്ച സാമന്ത സ്റ്റോസർക്ക് പക്ഷേ, തുടർച്ചയായ ഡബ്ൾ ഫാൾട്ടുകൾ തിരിച്ചടിയായി.

18 പിഴവുകളാണ് ഇങ്ങനെ പറ്റിയത്. രണ്ടാം റൗണ്ടിൽ ചൈനയുടെ കായ് ലിൻഴാങ്ങാണ് എതിരാളി. സാനിയ മിർസക്കും നിരുപമ വൈദ്യനാഥിനും ശേഷം, ഡബ്ല്യു.ടി.എ റാങ്കിങ്ങിൽ 200നുള്ളിലെത്തുന്ന താരമാണ് അങ്കിത. 2011ൽ സെറീന വില്യംസിനെ തോൽപിച്ചായിരുന്നു ആസ്ട്രേലിയയുടെ സാമന്ത സ്റ്റോസറിെൻറ യു.എസ് ഒാപൺ കിരീടനേട്ടം.

Tags:    
News Summary - Ankita stuns Stosur-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.