ആസ്ട്രേലിയൻ ഒാപൺ: ഫെഡററെ വീഴ്ത്തി ദ്യോകോവിച് ഫൈനലിൽ

മെല്‍ബണ്‍: ആസ്ട്രേലിയൻ ഒാപൺ പുരുഷ സിംഗ്ള്‍സ് സെമിഫൈനലിൽ ജയം നൊവാക് ദ്യോകോവിചിനൊപ്പം. സ്വിസ് താരം റോജര്‍ ഫെഡററിനെയാണ്  ദ്യോകോവിച് തോൽപിച്ചത്.  ഫൈനലിനു തുല്യമായ സെമി ഫൈനൽ മത്സത്തിൽ 6-1, 6-2, 3-6, 6-3 എന്ന സ്കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിൻെറ വിജയം. ഇരുവരും തമ്മിലുള്ള 45ാം മത്സരമാണിത്. 23 എണ്ണത്തിൽ ദ്യോകോവിചും 22 എണ്ണത്തിൽ ഫെഡററും വിജയിച്ചു.

സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ദ്യോകോവിച്ചിനുതന്നെയാണ് മത്സരത്തിൽ മുന്‍തൂക്കം നൽകിയിരുന്നത്. ഗ്രാന്‍ഡ്സ്ളാമില്‍ അവസാനം മൂന്നു തവണയും ഏറ്റുമുട്ടിയപ്പോള്‍ ദ്യോകോവിച്ചിനൊപ്പമായിരുന്നു വിജയം. 2012ലെ വിംബ്ള്‍ഡണ്‍ വിജയമാണ് ഫെഡററുടെ ഷോകേസിലത്തെിയ അവസാന ഗ്രാന്‍ഡ്സ്ളാം കിരീടം.

ബ്രിട്ടന്‍ താരം ആന്‍ഡി മറെയും മോണ്ടിനെഗ്രോ താരം മിലോ റവോനിച്ചും തമ്മിലെ സെമി ഫൈനൽ മത്സരത്തിലെ വിജയിയും ദ്യോകോവികും വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടും.അഞ്ചു തവണ ആസ്ട്രേലിയന്‍ ഓപണ്‍ സ്വന്തമാക്കിയ ദ്യോകോവിച്ചിന് കിരീടനേട്ടത്തോടെ ആറു തവണ ചാമ്പ്യനായിട്ടുള്ള ബോറിസ് ബെക്കറുടെ പട്ടികയില്‍ ഇടംപിടിക്കാനുള്ള അവസരമാണ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.