വാഴ്സോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ മോണ്ടിനെഗ്രോയെ 2-1ന് തോൽപിച്ച് ഗ്രൂപ് ‘ഇ’യിൽ േപാളണ്ടിെൻറ തോൽവി അറിയാതെയുള്ള കുതിപ്പ് തുടരുന്നു. നിർണായക ജയത്തോടെ അഞ്ചു കളിയിൽ 13 പോയൻറുമായി പോളണ്ട് ഒന്നാമതും മോണ്ടിനെഗ്രോ ഏഴു പോയൻറുമായി രണ്ടാമതുമാണ്. ബയേൺ മ്യൂണിക് താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിലായിരുന്നു പോളണ്ട് കച്ചകെട്ടിയിറങ്ങിയത്. ആക്രമിച്ചുകളിച്ച പോളണ്ടിനെ ക്യാപ്റ്റൻ തന്നെയാണ് ആദ്യം ഗോൾ നേടി മുന്നിലെത്തിച്ചത്.
40ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് െലവൻഡോവ്സ്കി ഗോളാക്കുകയായിരുന്നു. ലൂകാസ് പിസക്സിെൻറ വകയായിരുന്നു രണ്ടാം ഗോൾ.
മറ്റൊരു മത്സരത്തിൽ നോർത്തേൺ അയർലൻഡ് നോർേവയെ 2^0ത്തിന് തോൽപിച്ചു. സ്ലോവാക്യ 3^1ന് മാൾട്ടയെയും സ്കോട്ട്ലൻഡ് സ്ലൊവീനിയയെ 1^0ത്തിനും തോൽപിച്ചു.
ഞായറാഴ്ച രാത്രി നടന്ന മത്സരങ്ങളിൽ ജർമനി അസർൈബജാനെയും (4^1) ഇംഗ്ലണ്ട് ലിേത്വനിയയെയും (2^0) തോൽപിച്ചിരുന്നു. ജർമനിക്കായി ആന്ദ്രേ ഷുർെല രണ്ടും തോമസ് മ്യൂളർ, മരിയോ ഗോമസ് എന്നിവർ ഒാരോ ഗോളും നേടി. ഇംഗ്ലണ്ടിനായി ജർമെയ്ൻ ഡീഫോയും ജാമി വാർഡിയും ഗോൾ നേടി. ഇരു ടീമുകളും ഗ്രൂപ്പിൽ ഒന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.