J ജെൽസീൻ: എന്ന് എഴുതിയിട്ട് യെൽസിൻ എന്ന് റഷ്യക്കാർ പറയുന്ന കക്ഷി ചില്ലറക്കാരൻ ഒന്നുമല്ല. സാർ ചക്രവർത്തിമാരുടെ കാലംതൊട്ട് സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണംവരെ വ്യവസ്ഥാപിത തെരഞ്ഞെടുപ്പുകളിലൂടെയായിരുന്നില്ല ഭരണാധികാരികളെ ലഭിച്ചിരുന്നത്. ഗോർബേച്ചവിെൻറ പെരിസ്ട്രോയിക്കക്കും ഗ്ലാസ്നോസ്തിനും ശേഷം സോവിയറ്റ് യൂനിയൻ ഇല്ലാതായപ്പോൾ ഉണ്ടാകാമായിരുന്ന സൈനിക ഇടപെടലുകൾെക്കതിരെ രംഗത്തുവന്ന ബോറിസ് യെൽസിൻ ആയിരുന്നു റഷ്യക്കാരുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി. ജനാധിപത്യത്തിെൻറ സംരക്ഷകൻ എന്നാണ് റഷ്യക്കാർ എട്ടുവർഷം തങ്ങളെ സേവിച്ച കാർക്കശ്യക്കാരനായ ഭരണാധികാരിയെ വിശേഷിപ്പിക്കുന്നത്.
K കവിയർ: കറുത്ത സ്വർണം എന്നറിയപ്പെടുന്ന ഈ മത്സ്യ വിഭവത്തിെൻറ പേരുകേട്ടാൽ റഷ്യക്കാരെൻറ നാവിൽ വെള്ളമൂറും. അത്യാഡംബരത്തിെൻറ അവസാനവാക്കായ ഈ വിശിഷ്ട വിഭവം അസിപിൻസിഡേ എന്ന മത്സ്യത്തിെൻറ മുട്ടയാണ്. ഇറാനിയൻ ബെലൂഗാ വിഭാഗത്തിൽപെടുന്ന കവിയറിനു ഒരു പൗണ്ടിന് എന്തു വിലയുണ്ട് എന്നറിയുമ്പോഴേ ഇതിെൻറ മൂല്യം മനസ്സിലാകൂ. 20,000 ബ്രിട്ടീഷ് പൗണ്ട് (18.13 ലക്ഷം രൂപ). ഇത്രയും വിലയേറിയതു വാങ്ങാനായില്ലെങ്കിലും റഷ്യക്കാർ പകരക്കാരനെ കണ്ടെത്തിയിട്ടുണ്ട്. സാൽമൺ, കാർപ്പ് എന്നിവകൊണ്ടും കവിയർ സംഘടിപ്പിക്കും. എന്നാലും അതില്ലാത്ത ഒരു സദ്യ റഷ്യക്കാരെൻറ ഭാവനയിൽ ഉണ്ടാകില്ല.
L ലേക്ക് ലഡോഗ്: സമ്പന്നനായ റഷ്യക്കാരെൻറ ഇഷ്ടവിനോദ വേദിയാണ് യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലഡോഗ്. വലുപ്പത്തിൽ ലോകത്തിലെ പതിനാലാമനാണ് ഔഷധഗുണമുള്ള വെള്ളം എന്ന് റഷ്യക്കാർ വിശ്വസിക്കുന്ന ഈ ജല സ്രോതസ്സ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കാത്ത റഷ്യക്കാരൻ ഉണ്ടാവില്ല. 219 കിലോമീറ്റർ നീളവും 138 കിലോമീറ്റർ വീതിയുമുണ്ട് റഷ്യക്കാരുടെ ഇഷ്ടതടാകത്തിന്. ലോകകപ്പിനെത്തുന്ന 31 അതിഥി രാജ്യങ്ങളെയും ഇവിടേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ഒബ്ലാസ്റ്റു- ലെനിൻ ഗ്രേഡ് മേയർ.
M മാട്രയോഷ്ക: ബാർബി പാവകൾക്കാണ് ലോക വിപണിയിൽ പ്രഥമ സ്ഥാനം എന്നു കരുതിയാൽ തെറ്റി. റഷ്യക്കാരുടെ മരപ്പാവയാണ് മാട്രയോഷ്ക. എന്നാൽ, അതൊരു വിസ്മയമാണ്. ഒരു പാവ വാങ്ങിയാൽ അതിനുള്ളിൽനിന്ന് മറ്റു നാലു മുതൽ പത്തുവരെ കുഞ്ഞുപാവകൾകൂടി കണ്ടെത്താനാകും. റഷ്യക്കാരന് അത് വെറുമൊരു പാവ മാത്രമല്ല, ഭാഗ്യമുദ്രയും ഹൃദയം കൈമാറുന്നപോലൊരു സംഭാവനയുമാണ്. റഷ്യയുടെ പെൺപെരുമയുടെ പ്രതീകംകൂടിയാണിത്. വലിയ രൂപം മാട്രിയോണ എന്നത് മാതൃത്വത്തിെൻറ പ്രതീകം. മറ്റുള്ളത് മക്കളും കൊച്ചുമക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.