തെഹ്റാൻ: ഇറാൻ ദേശീയ ഫുട്ബാൾ ടീമിെൻറ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ആസ്വദിക്കാൻ ഇനി വനിത ആരാധകരും തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തും. കായിക മ ന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ജംഷിദ് തഗിസാദെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഒക്ടോബർ പത്തിന് കംബോഡിയക്കെതിരെ നടക്കുന്ന 2022 ലോകകപ്പ് യോഗ്യത മത്സരങ്ങൾ കാണാൻ വനിതകളെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫിഫ ഇറാനുമേൽ സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് നടപടി.
1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമാണ് ഇറാനിയൻ സ്ത്രീകൾക്ക് ഫുട്ബാൾ സ്റ്റേഡിയത്തിൽ പ്രവേശന വിലക്കേർപ്പെടുത്തിയത്. എന്നാൽ, വിദേശ വനിതകൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.