ആംസ്റ്റർഡാം: ലോകകപ്പ് ആരവങ്ങൾക്കിടെ ആരാധകരെ ഞെട്ടിച്ച് ഒരു റഫറിയുടെ മരണം കൂടി. 2026 ഫിഫ ലോകകപ്പ് റഫറിയിൽ പാനലിൽ നിന്നും അവസാന നിമിഷം ഒഴിിവാക്കിയ ഡച്ച് റഫറി റോബ് ഡീപെറിങ്കിനെ (38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് ബ്രിട്ടനിൽ കേസെടുത്തതിനെ തുടർന്നായിരുന്നു ടൂർണമെന്റ് തുടങ്ങാൻ ഒരു മാസം ബാക്കിയുള്ളപ്പോൾ റോബ് ഡീപെറിങ്കിനെ റഫറി പാനലിൽനിന്ന് ഫിഫ ഒഴിവാക്കിയത്.
തെളിവുകളുടെ അഭാവത്തിൽ കേസ് പിന്നീട് റദ്ദാക്കിയെങ്കിലും അദ്ദേഹത്തെ പാനലിൽ ഉൾപ്പെടുത്തിയില്ല. ഡീപെറിങ്കിന്റെ മരണത്തിൽ ഡച്ച് ഫുട്ബാൾ അസോസിയേഷൻ ദുഖം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.