ലണ്ടൻ: ആവേശകരമായ ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാമിനോട് ചെൽസി തോൽവി ഇരന്നുവാങ്ങിയതോടെ പ്രതീക്ഷയിലായിരിക്കുന്നത് തൊട്ടുപിറകിലുള്ള മാഞ്ചസ്റ്റർ യുനൈറ്റഡാണ്. ചെൽസിക്കു രണ്ടുപോയൻറ് പിറകിലുള്ള യുനൈറ്റഡ് ചാമ്പ്യൻസ് ലീഗ് ബെർത്തിനായുള്ള ജീവൻ മരണ പോരാട്ടത്തിലാണ്. പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണിയിലുള്ള വെസ്റ്റ്ഹാം യുനൈറ്റഡിനോട് 2-3ന് നീലക്കുപ്പായക്കാർ തോറ്റത് അപ്രതീക്ഷിതമായിരുന്നു.
തുടക്കത്തിലേ മികച്ച പ്രകടനവുമായി മൈതാനം നിറഞ്ഞ വെസ്റ്റ്ഹാം 34ാം മിനിറ്റിൽ വലകുലുക്കിയതാണ്. കോർണർ കിക്കിൽ കാലുവെച്ച് സൂസെക് ലീഡ് നൽകിയെന്ന് തോന്നിയെങ്കിലും ‘വാർ’ ഓഫ്സൈഡ് വിളിച്ചു. 42ാം മിനിറ്റിൽ പുലിസിചിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി വില്യൻ ചെൽസിയെ മുന്നിലെത്തിച്ചു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ സൂസെക് വെസ്റ്റ്ഹാമിനെ ഒപ്പമെത്തിച്ചു. കോർണർ കിക്കിൽ ഉയർന്നുചാടി തലവെച്ചത് ലക്ഷ്യത്തിലെത്തി. സ്കോർ 1-1.
രണ്ടാം പകുതി തുടങ്ങി വൈകാതെ വെസ്റ്റ്ഹാം ലീഡ് പിടിച്ചു. പെനാൽറ്റി ബോക്സിൽ മനോഹരമായ പാസുകൾക്കൊടുവിൽ അേൻറാണിയോ ആയിരുന്നു സ്കോർ ചെയ്തത്. മത്സരത്തിലെ മനോഹര ഗോൾ പിറക്കുന്നത് 72ാം മിനിറ്റിൽ. 25 വാര അകലെനിന്നു ലഭിച്ച ഫ്രീകിക്ക് വില്യൻ എടുത്തത് വലതുപോസ്റ്റിലിടിച്ച് വല തുളക്കുേമ്പാൾ ഗോളി കാഴ്ചക്കാരൻ മാത്രമായി. 2-2ന് ഒപ്പംനിന്ന കളി സമനിലയിൽ പിരിഞ്ഞെന്നുതോന്നിയ അവസാന നിമിഷങ്ങളിലായിരുന്നു യർമൊലെങ്കോയിലൂടെ വെസ്റ്റ്ഹാം വിജയം തട്ടിയെടുത്തത്. അേൻറാണിയോ നൽകിയ തകർപ്പൻ പാസിൽനിന്നായിരുന്നു യർമൊലെങ്കോയുടെ ഗോൾ. 71 മിനിറ്റ് കളി നിയന്ത്രിച്ചിട്ടും മത്സരം കൈവിട്ട ലംപാർഡിെൻറ സംഘത്തിന് ശനിയാഴ്ച വാറ്റ്ഫോഡുമായാണ് അടുത്ത അങ്കം.
ഒബാമെയാങ് തിളങ്ങിയ മറ്റൊരു മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത നാലു ഗോളിന് നോർവിച്ച് സിറ്റിയെ വീഴ്ത്തിയപ്പോൾ എവർടൺ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളിനും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.