ജൊഹാനസ്ബർഗ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങളായ സാഡിയോ മാനെയും ഡിയഫ്ര സാകോയും നിറഞ്ഞുകളിച്ചപ്പോൾ, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോൽപിച്ച് ആഫ്രിക്കയിൽനിന്ന് സെനഗൽ റഷ്യയിലേക്ക്. ഗ്രൂപ് ‘ഇ’യിൽ നടന്ന അഞ്ചാം മത്സരത്തിൽ ജയിച്ചതോടെ 11 പോയൻറുമായാണ് സെനഗൽ രണ്ടു കളി ബാക്കിനിൽക്കെ യോഗ്യത ഉറപ്പിച്ചത്. രണ്ടും മൂന്നും സ്ഥാനത്തുള്ള ബുർകിനഫാസോക്കും കെയ്പ് വെർഡോക്കും ആറു പോയൻറ് വീതമാണുള്ളത്.
12ാം മിനിറ്റിലെ ഗോളിൽ വെസ്റ്റ്ഹാം സ്ട്രൈക്കർ സാകോയാണ് സെനഗലിനെ മുന്നിലെത്തിക്കുന്നത്. 38ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ വിജയമുറപ്പിച്ചു. 2002ലാണ് സെനഗൽ ആദ്യമായി ലോകകപ്പിന് യോഗ്യത നേടുന്നത്. നൈജീരിയ, ഇൗജിപ്ത് എന്നിവർ ആഫ്രിക്കയിൽനിന്ന് നേരത്തേ യോഗ്യത നേടിയിരുന്നു. ഗ്രൂപ് ‘എ’യും ഗ്രൂപ് ‘സി’യുമാണ് ഇനി തീരുമാനമാവാനുള്ളത്. ഇരുവരും നവംബറിൽ ഏറ്റുമുട്ടിയിരുന്നെങ്കിലും റഫറി ഒത്തുകളിയാരോപണ വിധേയനായതോടെ ഫിഫ മത്സരം മാറ്റിനടത്താൻ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.