കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖല മത്സരങ്ങള്‍ക്കുള്ള ടീമുകള്‍ ചൊവ്വാഴ്ച കോഴിക്കോട്ടത്തെും. യോഗ്യതമത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാം ടീമുകളോടും ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചത്. അഞ്ചാം തീയതി നടക്കുന്ന മത്സരങ്ങള്‍ക്കുള്ള പുതുച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ് ടീമുകളാകും ആദ്യമത്തെുകയെന്നാണ് സൂചന. മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ആതിഥേയരായ കേരള ടീമിന്‍െറ പരിശീലനം വി.പി. ഷാജിയുടെ ശിക്ഷണത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നുണ്ട്. ശനിയാഴ്ച കോഴിക്കോട്ടത്തെിയ കേരള ടീം രണ്ടു ദിവസവും പരിശീലനം നടത്തി. ശനിയാഴ്ച നാലു മുതല്‍ ആറുമണി വരെയും ഞായറാഴ്ച രണ്ടു മുതല്‍ ആറുവരെയും ടീം പരിശീലനം നടത്തി.
ചൊവ്വാഴ്ച മുതല്‍ കോര്‍പറേഷന്‍ സ്റ്റേഡിയം പരിശീലനത്തിന് വിട്ടുനല്‍കില്ല. കേരളമുള്‍പ്പെടെ ടീമുകളുടെ പരിശീലനത്തിനായി മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയവും ദേവഗിരി, ഫാറൂഖ് കോളജ് ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ഈ മാസം അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും. പരിശീലനത്തിന്‍െറ ഭാഗമായി കേരള ടീം തിങ്കളാഴ്ച കണ്ണൂര്‍ ആര്‍മി ടീമുമായി സൗഹൃദ ഫുട്ബാള്‍ മാച്ച് കളിക്കാന്‍ ധാരണയായിട്ടുണ്ടെന്ന് കോച്ച് വി.പി. ഷാജി പറഞ്ഞു. ടൂര്‍ണമെന്‍റുകളുടെ അഭാവമാണ് ടീം നേരിടുന്ന ഒരു പ്രശ്നം. യോഗ്യത മത്സരങ്ങള്‍ക്കുമുമ്പ് ശരിയായ പരിശീലനത്തിലൂടെ ടീമിനെ സജ്ജമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.