ബംബോലിം: സന്തോഷ് േട്രാഫി ഫുട്ബാളിൽ ചൊവ്വാഴ്ച നടന്ന ഗ്രൂപ് എ മത്സരങ്ങളിൽ ബംഗാളിനും ചണ്ഡിഗഢിനും ജയം. നിലവിലെ ചാമ്പ്യന്മാരായ സർവിസസിനെ ഏകപക്ഷീയ ഗോളിന് തോൽപിച്ച ബംഗാൾ രണ്ടാം ജയത്തോടെ സെമി ഫൈനൽ സാധ്യത സജീവമാക്കി. മേഘാലയയെ 1-2ന് ഞെട്ടിച്ച് ചണ്ഡിഗഢ് അവസാന നാലിലേക്കുള്ള പോരാട്ടം സങ്കീർണമാക്കി.
21ാം മിനിറ്റിൽ മൊയ്റങ്തം ബസന്ത സിങ്ങാണ് മലയാളി താരങ്ങൾ തിങ്ങിനിറഞ്ഞ സർവിസസിനെതിരെ ബംഗാളിെൻറ നിർണായക ഗോൾ നേടിയത്. ആദ്യ പകുതിയിൽ വ്യക്തമായ മേധാവിത്വം പുലർത്തിയ ബംഗാളിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും പാഴായി. രണ്ടാം പകുതിയിൽ സർവിസസ് ഉണർന്നു കളിക്കുന്നതാണ് കണ്ടത്. 73ാം മിനിറ്റിൽ റഫറിയുടെ ഫൗൾ വിസിലിനെയും മഞ്ഞക്കാർഡിനെയും ചോദ്യംചെയ്ത സർവിസസിെൻറ മുന്നേറ്റനിരക്കാരൻ അർജുൻ ടുഡുവിന് ചുവപ്പ് കാർഡ് കിട്ടി. 89ാം മിനിറ്റിൽ ബംഗാൾ താരം മൊണോട്ടോഷ് ചക്ലാദാറും കണ്ടു ചുവപ്പ്.
ചണ്ഡിഗഢിനെതിരെ കിത്ബോക്ലാങ് പാലെയിലൂടെ 51ാം മിനിറ്റിൽ മേഘാലയ മുന്നിലെത്തിയിരുന്നു. എന്നാൽ, 64ാം മിനിറ്റിൽ ഗഗൻദീപ് സിങ് സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ ക്യാപ്റ്റൻ സെഹിജ്പാൽ സിങ്ങാണ് ചണ്ഡിഗഢിെൻറ വിജയത്തിലേക്ക് ഗോളുതിർത്തത്. ബംഗാൾ ആദ്യ മത്സരത്തിൽ ചണ്ഡിഗഢിനെ തോൽപിച്ചിരുന്നു. ആതിഥേയരായ ഗോവ മേഘാലയക്കെതിരെയും ജയം നേടി. രണ്ടിലും തോറ്റ മേഘാലയയുടെ നില പരുങ്ങലിലായപ്പോൾ ഗോവയും ചണ്ഡിഗഢും ഓരോ ജയവുമായി നിൽക്കുന്നു. ഗോവക്കും സർവിസസിനും ഇനി മൂന്നു മത്സരങ്ങൾ ബാക്കിയുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.