ബെറാട്നഗർ: വനിത സാഫ് കപ്പിൽ എതിരാളികളില്ലാതെ ടീം ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ നേപ്പാളിനെ 3-1ന് തോൽ പിച്ചു. ഇതോടെ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യതന്നെ ജേതാക്കൾ. സാഫ് കപ്പ് ടൂർണമെൻറിൽ തോൽവിയറിയാതെ ഇന്ത്യയ ുടെ കുതിപ്പ് 23 മത്സരങ്ങളിലേക്കെത്തി.
ആതിഥേയർക്കെതിരെ കടുപ്പമുള്ള പോരാട്ടമായിരുന്നു ഇന്ത്യക്ക്. വലതുവിങ്ങിൽ ഗ്രേസ് ഡാങ്മെയിലൂടെയായിരുന്നു നേപ്പാളിനെതിരെ ഇന്ത്യയുടെ ആക്രമണങ്ങളത്രയും. നിരവധി അവസരങ്ങൾക്കൊടുവിൽ 26ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ ഇന്ത്യ ആദ്യം മുന്നിലെത്തി. 30 വാര അകലെനിന്നുള്ള ഫ്രീകിക്ക്, റൈറ്റ് ബാക്ക് ഡാൽമിയ ചിബർ അടിച്ചുകയറ്റി. ബംഗ്ലാദേശിനെതിരായ സെമിയിലും ചിബർ തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. പക്ഷേ, അധികം വൈകാതെ ആതിഥേയർ സമനില പിടിച്ചു. സബ്രിതയാണ് (34) സ്കോറർ.
രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ഇന്ത്യ രണ്ടു ഗോളുമായി തിരിച്ചുവന്നു. 63ാം മിനിറ്റിൽ വിങ്ങർ ഗ്രെയ്സ് ദാങ്മായാണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. പകരക്കാരിയായിറങ്ങിയ അഞ്ജു തമാങ്ങും (78) ഗോൾ നേടിയതോെട മെയ്മോൾ റോക്കിയുടെ ഇന്ത്യൻ ടീം ജയം ഉറപ്പിച്ചു. 2010ൽ തുടങ്ങിയ ഇൗ വനിത ചാമ്പ്യൻഷിപ്പിൽ ഇതോെട ഇന്ത്യക്ക് എതിരാളികളില്ലെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.