ബാഴ്സലോണയുടെ വിജയകുതിപ്പിന് തടയിട്ട് റയൽ സോസിഡാഡ്., ലാ ലീഗയിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയൽ സോസിഡാഡ് ബാഴ്സലോണയെ തോൽപ്പിച്ചത്. തുടർച്ചയായ 11 മത്സരങ്ങളിൽ തോൽവിയറിയാതെ വന്ന ബാഴ്സയാണ് റയൽ സോസിഡാഡിന് മുന്നിൽ മുട്ടുമടക്കിയത്. മത്സരത്തിൽ ആദ്യം വലകുലുക്കിയത് റയൽ സോസിഡാഡായിരുന്നു. 32ാാ മിനിറ്റിൽ മൈക്കൽ ഒയർസാബലിലൂടെയായിരുന്നു റയൽ സോസിഡാഡിന്റെ ആദ്യ ഗോൾ.
ഒന്നാം പകുതിയിൽ റയലിന്റെ ഗോളിന് മറുപടി നൽകാൻ ബാഴ്സലോണക്കായില്ല. 70ാം മിനിറ്റിർ മാർക്കസ് റാഷ്ഫോഡിലൂടെ ബാഴ്സ സമനിലപിടിച്ചു. എന്നാൽ, അവരുടെ ആശ്വാസത്തിന് അധിക ആയുസുണ്ടായിരുന്നില്ല. ഗോൺകാലോ ഗ്വെഡെസിന്റെ ബോക്സിനകത്ത് നിന്നുള്ള തകർപ്പനൊരു ഷോട്ട് വീണ്ടും ബാഴ്സ പ്രതിരോധം ഭേദിച്ച് ഗോൾവലയിൽ കയറി.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ റയൽ സോസിഡാഡ് പത്ത് പേരായി ചുരുങ്ങിയിരുന്നു. കാർളോസ് സോളറിന് റെഡ് കാർഡ് ലഭിച്ചതോടെയാണ് സോസിഡാഡ് പത്ത് പേരായി ചുരങ്ങിയത്. പെഡ്രിയെ ടാക്കിൾ ചെയ്തതിനായിരുന്നു റെഡ് കാർഡ്.
തോറ്റുവെങ്കിലും ഹാൻസി ഫ്ലിക്കിന്റെ ബാഴ്സലോണ തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമതായി തുടരുന്നത്. 49 പോയിന്റോടെയാണ് ബാഴ്സ ഒന്നാമത് തുടരുന്നത്. 48 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാമത്. വിയ്യറയൽ, അത്‍ലറ്റികോ മാഡ്രിഡ് എന്നീ ടീമുകളാണ് 41 പോയിന്റോടെ മൂന്നും നാലും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.