മോസ്കോ: കിക്കോഫ് വിസിലിനൊപ്പം പന്തുമായി കുതിച്ചുപാഞ്ഞ റഷ്യക്ക് മുന്നിൽ സൗദി അറേബ്യക്ക് പിടിച്ചുനിൽക്കാനായില്ല. സമ്പൂർണ ആധിപത്യവുമായി ലുഷ്നികി സ്റ്റേഡിയത്തിൽ നിറഞ്ഞാടിയ ആതിഥേയർ മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക് ഗൾഫ് പ്രതിനിധികളെ തുരത്തിയപ്പോൾ ആദ്യമായി വിരുന്നെത്തിയ ലോകകപ്പിലെ ആദ്യ കളി ജയിച്ച് തുടക്കം വർണാഭമാക്കാൻ റഷ്യക്കായി. ആദ്യ പകുതിയിലായിരുന്നു റഷ്യയുടെ രണ്ടു ഗോളുകൾ. ഇടവേളക്കുശേഷം ഒരു ഗോൾ കൂടി നേടിയ വിജയം ആധികാരികമാക്കി.
യൂറി ഗസിൻസ്കി (12), ഡെന്നിസ് ചെറിഷേവ് (43, 91), ആർതെം ഡിസൂബ (71), അലക്സാണ്ടർ ഗോളോവിൻ (94) എന്നിവരായിരുന്നു സ്കോറർമാർ. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും സാക്ഷിനിർത്തിയായിരുന്നു റഷ്യയുടെ അശ്വമേധം. പകരക്കാരായി കളത്തിലെത്തിയായിരുന്നു ചെറിഷേവിെൻറയും ഡിസൂബയും സ്കോറിങ്
ഗോൾ 1
12ാം മിനിറ്റ്
ഇടതുവിങ്ങിൽനിന്ന് അലക്സാണ്ടർ ഗോളോവിൻ എടുത്ത കോർണർ ക്ലിയർ ചെയ്യുന്നതിൽ സൗദി പ്രതിരോധം അമാന്തം കാണിച്ചപ്പോൾ, ബാക്പോസ്റ്റിൽ ഉയർന്നുചാടിയ ഗസിൻസ്കിയുടെ ഹെഡർ ഗോളി അബ്ദുല്ല അൽമയൂഫിന് പിടികൊടുക്കാതെ വലക്കണ്ണികളിൽ മുത്തമിട്ടു.
ഗോൾ 2
43ാം മിനിറ്റ്
ടീം വർക്കിെൻറ മികവിൽ പിറന്ന ഗോളായിരുന്നു ഇത്. വലതുവിങ്ങിലൂടെ തുടക്കമിട്ട നീക്കം ഒടുവിലെത്തിയത് ഇടതുഭാഗത്തുകൂടെ കുതിച്ചെത്തിയ ചെറിഷേവിെൻറ കാലിൽ. മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച ചെറിഷേവിെൻറ ഷോട്ട് വലയിലെത്തി.
ഗോൾ 3
71ാം മിനിറ്റ്
വലതുവിങ്ങിലൂടെ മുന്നേറി ഗോളോവിൻ നൽകിയ ക്രോസിൽ ഉമർ ഹവസാവിയെ മറികടന്ന് മുന്നേറിയ ഡിസൂബ ഗോളിയെ അനായാസം കബളിപ്പിച്ച് സ്കോർ ചെയ്തു.
ഗോൾ 4
91ാം മിനിറ്റ്
ചെറിഷേവിെൻറ ബൂട്ടിൽനിന്ന് പിറന്ന ഉജ്ജ്വല ഗോൾ. ഡിസൂബ നൽകിയ പന്ത് ബോക്സിെൻറ ഒാരത്തുനിന്ന് സ്വീകരിച്ച് ബൂട്ടിെൻറ പുറംഭാഗം കൊണ്ട് ആറാം നമ്പർ താരം പായിച്ച ഷോട്ട് ഗോളിയുടെ തലക്ക് മുകളിലൂടെ വലയിലേക്കിറങ്ങി.
ഗോൾ 5
94ാം മിനിറ്റ്
അവസാന വിസിലിന് സെക്കൻഡുകൾ ബാക്കിനിൽക്കെ സൗദി ബോക്സിന് സമീപം ലഭിച്ച ഫ്രീകിക്ക് റഷ്യയുടെ അഞ്ചാം ഗോളിൽ കലാശിച്ചു.
പ്രതിരോധമതിലിന് മുകളിലൂടെ ചാഞ്ഞിറങ്ങിയ ഗോളോവിെൻറ കിക്ക് ഗോളിക്ക് പിടികൊടുക്കാതെ വലയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.