മഡ്രിഡ്: സ്പാനിഷ് ലീഗിൽ ലെഗാനസിനെ തോൽപിച്ച് റയൽ മഡ്രിഡ് പോയൻറ് പട്ടികയിൽ മൂന്നാമത്. ഒരു ഗോളിനു പിന്നിട്ടുനിന്നതിനുശേഷം ജയിച്ചുകയറിയ നിലവിലെ ചാമ്പ്യന്മാർ 3-1നാണ് എതിരാളികളെ തകർത്തത്. ലുകാസ് വസ്ക്വസ്, കസെമിറോ, സെർജിയോ റാമോസ് എന്നിവരാണ് റയലിനായി ഗോൾ നേടിയത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ കളത്തിലിറങ്ങിയ റയൽ മഡ്രിഡിന് ആറാം മിനിറ്റിൽതന്നെ പിഴച്ചു. കോർണർകിക്കിൽനിന്ന് ബോക്സിലേക്കെത്തിയ പന്ത് ഉനയ് ബുസ്റ്റിൻസ വലയിലേക്ക് ഹെഡറിലൂടെ തിരിച്ചുവിട്ടാണ് ഗോളാക്കിയത്. എന്നാൽ, വളരെപെെട്ടന്ന് ഉണർന്ന റയൽ, അഞ്ചു മിനിറ്റിനകം തിരിച്ചടിച്ചു. കസെമിറോയുടെ പാസിൽനിന്ന് വസ്ക്വസാണ് സ്കോർ ചെയ്തത്. ലീഡിനായി ആക്രമണം കനപ്പിച്ച റയൽ 29ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി.
ലെഗാനസിെൻറ പ്രതിരോധ കോട്ട പൊട്ടിച്ച് ബെൻസേമ-വസ്ക്വസ്-കസെമിറോ സഖ്യം നടത്തിയ മനോഹര മുന്നേറ്റത്തിനൊടുവിൽ, ബോക്സിലേക്ക് ഇരച്ചുകയറിയ കെസമിറോയാണ് വല കുലുക്കിയത്. 90ാം മിനിറ്റിൽ മാറ്റിയോ കൊവാസിച്ചിെന എതിർ പ്രതിരോധം ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി റാമോസ് ജയം ആധികാരികമാക്കി. ബാഴ്സലോണക്കും (62) അത്ലറ്റികോ മഡ്രിഡിനും (55) പിന്നിൽ 48 പോയൻറാണ് റയലിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.