ലണ്ടൻ: കാർ പിന്തുടർന്ന് കവർച്ച നടത്താനെത്തിയ അക്രമികളെ തുരത്തിയോടിച്ച് നടുറേ ാഡിൽ ആഴ്സനൽ താരങ്ങളുടെ ധീരത. മെസ്യൂത് ഒാസിലും സീഡ് കൊലസിനാചിനുമാണ് കത്തിയു മായി കവർച്ചക്കെത്തിയ രണ്ടുപേരെ ചെറുത്ത് തോൽപിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഗോൾഡ േഴ്സ് ഗ്രീനിലെ തുർക്കിഷ് റസ്റ്റാറൻറിനടുത്താണ് സംഭവം.
കത്തി കാട്ടി ഭീഷണിപ ്പെടുത്തുന്ന മുഖംമൂടി ധരിച്ച അക്രമികളെ കാറില്‍നിന്നിറങ്ങി കൊലാസിനാച് തുരത്തിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തില്‍ ഇരുതാരങ്ങള്‍ക്കും പരിക്കില്ലെന്നും ഇരുവരും സുരക്ഷിതരാണെന്നും ആഴ്സനല്‍ വക്താവ് അറിയിച്ചു. അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും ആരും അറസ്റ്റിലായിട്ടില്ല.
സംഭവത്തിനു പിന്നാലെ താരങ്ങൾക്ക് അഭിനന്ദന പ്രവാഹമാണ്. ഒാസിലിനെ രക്ഷിച്ച കൊലസിനാചിെന ആഴ്സനൽ ക്യാപ്റ്റനാക്കണമെന്നും ആവശ്യമുണ്ട്. ഇതാദ്യമായല്ല ലണ്ടനിലെ തെരുവിൽ ഫുട്ബാൾ താരങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 2016ൽ മുൻ വെസ്റ്റ്ഹാം താരമായ ആൻഡി കാരോളിനെ ആക്രമികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.