വാസ്കോ: 1990കളിൽ ഇന്ത്യൻ കുപ്പായത്തിൽ കാൽപന്തുകളി മൈതാനത്ത് നിറഞ്ഞുനിന്ന സ്ൈട്രക്കർ ഗോഡ്േഫ്ര പെരേര സന്തോഷ് േട്രാഫിക്കെത്തിയത് പുതിയ നിയോഗവുമായാണ്. ചൊവ്വാഴ്ച കേരളത്തിനെതിരെ മഹാരാഷ്ട്ര വിജയം നേടുമ്പോൾ പരിശീലകെൻറ റോളിൽ പെരേരയുണ്ടായിരുന്നു. ഇപ്പുറത്ത് ഇന്ത്യൻ ടീമിലെ സഹസ്ൈട്രക്കർ വി.പി. ഷാജിയും. 1994ലെ ഇൻഡിപെൻറൻസ് കപ്പിലാണ് ആദ്യമായി ഇരുവരും ഒരുമിച്ചു കളിച്ചത്.
കുമ്മായവരക്ക് പുറത്തുനിന്ന് കളിക്കാർക്ക് തന്ത്രങ്ങൾ പറഞ്ഞുകൊടുത്തു ഷാജിയും പെരേരയും. അവസാനചിരി പെരേരയുടേതായെങ്കിലും അതിന് അൽപായുസ്സായിരുന്നു. ഗ്രൂപ് ‘ബി’യിലെ രണ്ടാം സ്ഥാനക്കാരായി മിസോറം സെമിയിൽ കടന്നതോടെ രണ്ടു മത്സരങ്ങൾ ജയിച്ചിട്ടും മഹാരാഷ്ട്ര പുറത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.