Posted On
date_range Updated On
date_range കൊച്ചി സ്റ്റേഡിയവും മൈതാനങ്ങളും ഇന്ന് കൈമാറും
കൊച്ചി: അണ്ടർ 17 ലോകകപ്പിനായി നവീകരിച്ച സ്റ്റേഡിയവും നാല് പരിശീലന മൈതാനങ്ങളും തിങ്കളാഴ്ച ഫിഫക്ക് കൈമാറും. പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയം, പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ട്, വെളി സ്‌റ്റേഡിയം എന്നിവയാണു ഫിഫക്ക് കൈമാറുന്നത്. കൈമാറ്റ നടപടികള്‍ക്കായി ലോകകപ്പ് വെന്യൂ ഓപ്പറേഷന്‍സ് മാനേജര്‍ റോമ ഖന്നയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ 11.30ന് കലൂര്‍ സ്‌റ്റേഡിയത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.