ന്യൂഡൽഹി: നേരിയ സെമിപ്രതീക്ഷയുമായി ഡൽഹിയുടെ തട്ടകത്തിലെത്തിയ മുംബൈക്ക് ഞെട്ടിപ്പിക്കുന്ന േതാൽവി. ഇരു ടീമിലെ താരങ്ങൾക്കും ഒാരോ ചുവപ്പ് കാർഡ് വീതം കണ്ട മത്സരത്തിൽ 5-1നാണ് മുംബൈയെ ഡൽഹി തകർത്തത്.
അഞ്ചാം മിനിറ്റിൽ ഗോൾ വേട്ടയാരംഭിച്ച ഡൽഹിക്കായി നന്ദകുമാർ സിക്കർ, മാറ്റിയാസ് മിറാബെ (74), മാനുവൽ അറാന (പെനാൽറ്റി-81), കാലു ഉച്ചെ (85), ലാലിയാൻസുഹ ചാങ്തെ (92) എന്നിവരാണ് ഗോൾ നേടിയത്. എവർടൺ സാേൻറാസാണ് മുംബൈയുടെ ആശ്വാസ ഗോൾ നേടിയത്.
ഇതോടെ, മുംബൈയുടെ സെമിപ്രതീക്ഷ അസ്തമിച്ചു. 23 പോയൻറുമായി മുംബൈ ഏഴാമതാണ്. ലീഗിൽനിന്ന് നേരത്തേതന്നെ പുറത്തായ ഡൽഹി 18 പോയൻറുമായി എട്ടാമതാണ്. ചെന്നൈക്കെതിരെയാണ് മുംബൈയുടെ അവസാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.