ന്യൂഡൽഹി: 2017-18 രണ്ടാം ഡിവിഷൻ ലീഗിൽ ഏഴ് െഎ.എസ്.എൽ റിസർവ് ടീമുകൾ ഉൾപ്പെടെ 18 ടീമുകൾ കളിക്കുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. കേരളത്തിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സ് റിസർവ്സും എഫ്.സി കേരളയുമാണ് പെങ്കടുക്കുക.
എ.ടി.കെ, നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നിവ ഒഴികെയുള്ള െഎ.എസ്.എൽ ടീമുകളുടെയെല്ലാം റിസർവ് ടീമുകൾ രണ്ടാം ഡിവിഷൻ ലീഗിൽ പന്തുതട്ടുന്നുണ്ട്. 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ലീഗ്. ഗ്രൂപ് ജേതാക്കളും മികച്ച രണ്ടാം സ്ഥാനക്കാരും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. അതേസമയം, െഎ.എസ്.എൽ റിസർവ് ടീമുകൾക്ക് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.