ന്യൂഡൽഹി: െഎ ലീഗ് ഫുട്ബാളിൽ പന്തുതട്ടാനൊരുങ്ങുന്ന മലപ്പുറം ആസ്ഥാനമായ ഗോകുലം എഫ്.സിയുടെ അപേക്ഷയിൽ അന്തിമ തീരുമാനം 18ന്. ബംഗളൂരു ആസ്ഥാനമായ ഒാസോൺ എഫ്.സി അടക്കം നാല് ക്ലബുകളാണ് െഎ ലീഗിൽ ഇടംനേടാൻ അപേക്ഷ നൽകിയത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ യോഗം ‘ബിഡിൽ’ തീരുമാനമെടുക്കും. രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് മറ്റു ക്ലബുകൾ.
കോർപറേറ്റ് എൻട്രിവഴി പ്രവേശനത്തിന് ശ്രമിക്കുന്ന ഗോകുലം എഫ്.സിയുടെ ബിഡ് അംഗീകരിക്കപ്പെടുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ 2011-12 സീസണിൽ വിവാ കേരള തരംതാഴ്ത്തപ്പെട്ടതിനുശേഷം െഎ ലീഗ് കളിക്കുന്ന ആദ്യ കേരള ക്ലബായിരിക്കും ഗോകുലം എഫ്.സി. െഎ ലീഗ് പ്രവേശനം മുന്നിൽകണ്ട് ഗോകുലം എഫ്.സി മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.