മഡ്രിഡ്: ക്രോസ് ബാറിൽ തട്ടി വഴിതെറ്റിയ പന്തിെൻറ കണക്കെടുത്താൽ ഡിപൊർടീവോയെ ബാഴ്സലോണ ഗോളിൽ മുക്കി കൊല്ലുമായിരുന്നു. മെസ്സിയുടെ പാഴായ പെനാൽറ്റിയും വഴിതെറ്റിയ ഷോട്ടുമെല്ലാം നിറഞ്ഞിട്ടും ലാ ലിഗയിലെ പോരാട്ടത്തിൽ ബാഴ്സലോണ എതിരാളിയെ മറുപടിയില്ലാത്ത നാല് ഗോളിന് തകർത്തു. സീസണിലെ ആദ്യ എൽക്ലാസികോക്കൊരുങ്ങുന്ന കറ്റാലന്മാർക്കിത് മികച്ച സന്നാഹം. ലൂയി സുവാരസും പൗളീന്യോയും ഇരട്ട ഗോൾ വീതം നേടി ബാഴ്സയുടെ പട്ടിക തികച്ചു. 23ന് റയലിെൻറ തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിലാണ് ലാ ലിഗയിലെ ആദ്യ എൽക്ലാസികോ. ഇന്ത്യൻ സമയം വൈകുന്നേരമാണ് മത്സരം.
സൂപ്പർ താരം ലയണൽ മെസ്സി പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ 29ാം മിനിറ്റിൽ തന്നെ ബാഴ്സലോണ അക്കൗണ്ട് തുറന്നു. ലാ കൊറുണ ഗോളിയെയും കടത്തിവെട്ടി മെസ്സി, സുവാരസിന് മുമ്പിലേക്ക് പന്ത് നൽകുേമ്പാൾ വലയിലേക്ക് തിരിച്ചുവിടേണ്ട ചുമതല മാത്രമെ ഉറുഗ്വായ് താരത്തിന് ഉണ്ടായിരുന്നുള്ളൂ. 41ാം മിനിറ്റിൽ പൗളീന്യോ ബാഴ്സക്കായി ലീഡുയർത്തി. ഇതിനു പിന്നിലും മെസ്സി ടച്ചായിരുന്നു. മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചുവന്നത് പൗളീന്യോ അനായാസം വലയിലാക്കി. രണ്ടാം പകുതിയിലായിരുന്നു മറ്റു രണ്ടു ഗോളുകൾ. 47ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന്് സെർജി റോബർേട്ടായുടെ നീളൻ ക്രോസിൽ സുവാരസാണ് വലകുലുക്കിയത്. 70ാം മിനിറ്റിൽ സുവാരസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സിയെടുത്തെങ്കിലും ബാറിൽ തട്ടി വഴിമാറി. എന്നാൽ അഞ്ചു മിനിറ്റിനുള്ളിൽ പൗളീന്യോ (75) ബാഴ്സയുടെ നാലാം ഗോളും നേടി.
മറ്റൊരു മത്സരത്തിൽ ഡിപൊർടീവോ അലാവസിനെ 1^0ത്തിന് തോൽപിച്ച് അത്ലറ്റികോ മഡ്രിഡ് പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 74ാം മിനിറ്റിൽ ഫെർണാണ്ടോ ടോറസിെൻറ ഗോളാണ് അത്ലറ്റികോക്ക് വിജയമൊരുക്കിയത്. 16 മത്സരങ്ങളിൽ ബാഴ്സക്ക് 42 പോയൻറും, അത്ലറ്റികോ മഡ്രിഡിന് 36 പോയൻറുമാണ്. വലൻസിയ (34), റയൽ മഡ്രിഡ് (31), സെവിയ്യ(29) എന്നിങ്ങനെയാണ് മറ്റു പോയൻറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.