നാലടിച്ച് യു.എസ്.എ; ലോസ് ആഞ്ചലസിൽ പരാഗ്വെയെ തകർത്തുവിട്ട് ആതിഥേയർ

ലോസ് ആഞ്ചലസ്: സ്വന്തം മണ്ണിൽ 32 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ ലോകകപ്പ് മാമാങ്കത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് തുടക്കമിട്ടത് തകർപ്പൻ ജയത്തോടെ. പുതിയ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീന്യോയുടെ തന്ത്രങ്ങൾക്ക് കീഴിൽ ഇറങ്ങിയ യു.എസ് പട, ഒന്നിനെതിരെ നാല് ഗോളുകൾ പരാഗ്വെയെ തകർത്തെറിഞ്ഞു. തെക്കൻ കാലിഫോർണിയയിലെ 70,492 കാണികളെ സാക്ഷിനിർത്തി അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രകടനങ്ങളിലൊന്നിനാണ് ലോസ് ആഞ്ചലസ് സാക്ഷ്യം വഹിച്ചത്.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച അമേരിക്ക ഒന്നാം പകുതിയിൽ തന്നെ 3-0ൻ്റെ വമ്പൻ ലീഡ് സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് യു.എസ് ടീം ആദ്യ പകുതിയിൽ ഇത്രയും വലിയ ലീഡ് നേടുന്നത്. ക്രിസ്റ്റ്യൻ പുലിസിച്ചിൻ്റെ അസിസ്റ്റിൽ പിറന്ന ഒരു സെൽഫ് ഗോളിലൂടെയാണ് അമേരിക്ക അക്കൗണ്ട് തുറന്നത്.

മൊണാക്കോയുടെ സൂപ്പർ ഫോർവേഡ് ഫോളാരിൻ ബാലോഗൻ്റെ ഇരട്ടഗോളുകൾ യു.എസിന് കളിയിൽ സമ്പൂർണാധിപത്യം നൽകി. 31-ാം മിനിറ്റിലും, ആദ്യ പകുതിയുടെ അധിക സമയത്തും ബാലോഗൻ വലകുലുക്കി. ഇതോടെ 1930-ന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ആദ്യ അമേരിക്കൻ താരം എന്ന ചരിത്രനേട്ടവും ബാലോഗൻ സ്വന്തം പേരിൽ കുറിച്ചു.

കഴിഞ്ഞ ഖത്തർ മൂന്ന് ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് ആകെ ഗോളുകൾ മാത്രം നേടിയ അമേരിക്കൻ നിരയുടെ വമ്പൻ തിരിച്ചുവരവാണ് ഈ മത്സരം. പുലിസിച്ചിൻ്റെ ക്രിയേറ്റീവ് നീക്കങ്ങൾക്ക് മുന്നിൽ പരാഗ്വേ പ്രതിരോധം പലപ്പോഴും കാഴ്ചക്കാരായി മാറി.

16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് കളിക്കാനിറങ്ങിയ പരാഗ്വേയ്ക്ക് രണ്ടാം പകുതിയിൽ ആശ്വാസമായി ഒരു ഗോൾ മടക്കാനായി. യുഎസ് പ്രതിരോധത്തിൻ്റെ പിഴവ് മുതലെടുത്ത് മൗറീഷ്യോയാണ് പരാഗ്വെയുടെ ഏക ഗോൾ നേടിയത്. (യുഎസ് 3-1 പരാഗ്വേ). എന്നാൽ അമേരിക്കയുടെ വിജയക്കുതിപ്പിനെ തടയാൻ അതിനായില്ല.

മത്സരത്തിൻ്റെ ഫൈനൽ വിസിലിന് തൊട്ടുമുമ്പ്, ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റുകളിൽ പകരക്കാരനായി ഇറങ്ങിയ ജിയോ റെയ്ന തൊടുത്ത മനോഹരമായ വലംകാലൻ ഷോട്ടിലൂടെ നാലാം ഗോളും വലയിലാക്കി. ഇതോടെ ലോകകപ്പിൽ ആദ്യമായി നാല് ഗോളുകൾ നേടുന്ന യു.എസ് ടീം എന്ന റെക്കോർഡും ടീം സ്വന്തമാക്കി.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അധികാര ജയം നേടിയതോടെ വലിയ ആത്മവിശ്വാസത്തോടെയാണ് അമേരിക്കൻ സംഘം അടുത്ത പോരാട്ടത്തിന് ഒരുങ്ങുന്നത്.

Tags:    
News Summary - FIFA World Cup 2026: USA Open With Dominant 4-1 Win Over Paraguay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.