ബ്രസീലിന്‍റെ ആദ്യ മത്സരത്തിൽ നെയ്മർ കളിക്കില്ല എന്ന് ബ്രസീൽ പരിശീലകൻ ആഞ്ചലോട്ടി. കഴിഞ്ഞ മാസം പരിശീലനത്തിനിടെ ഉണ്ടായ പരിക്കിൽ നെയ്മർ വിശ്രമത്തിലായിരുന്നു. എന്നാൽ ബ്രസീലിന്‍റെ അടുത്ത എതിരാളികൾ ആയി കണക്കാക്കപ്പെടുന്ന മൊറോക്കൊക്കെതിരെ മത്സരിക്കാൻ ടീമിന്‍റെ പ്രധാന താരം ഇറങ്ങുന്നില്ല എന്നത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ്. നെയ്മറില്ലെങ്കിലും ടീം മികച്ച രീതിയിൽ എതിരാളികളെ നേരിടും എന്നാണ് പരിശീലകന്‍റെ പ്രതികരണം.
ഇത് നെയ്മറിന്‍റെ അവസാന ലോകകപ്പാണ്. 34 കാരനായ താരം ആരാധകർക്ക് ആവേശം മാത്രമല്ല കാൽപന്ത് പ്രേമികളുടെ ആരാധനാപാത്രം കൂടിയാണ്. അദ്ദേഹം സുഖം പ്രാപിച്ചുവരുകയാണെന്നും ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവർക്കെതിരെയുള്ള അടുത്ത ഗ്രൂപ് മത്സരങ്ങളിൽ കളിക്കുമെന്നും ഡോക്ടർമാർ പറയുന്നു. പരിക്കുകൾ കാരണം കുറെനാൾ മാറിനിന്നിട്ടും കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ടീമിൽ നെയ്മർ ഇടംപിടിച്ചത് ആരാധകർക്ക് വലിയ അത്ഭുതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.