മഡ്രിഡ്: മുഹമ്മദ് സലാഹ് ഉൾപ്പടെയുള്ള താരങ്ങളെ പിന്തള്ളി വൻകരയിലെ ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ഷൂ പുരസ്കാരത്തിന് അഞ്ചാം തവണയും സൂപ്പർ താരം ലയണൽ മെസ്സി അർഹനായി. ലാലിഗ സീസണിൽ ബാഴ്സക്കായി 34 ഗോൾ നേടിയാണ് മെസ്സി പുരസ്‌കാരം നേടിയെടുത്തത്.
യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ഷൂ അവാർഡ്. ലിവർപൂളിെൻ മുഹമ്മദ് സലാഹ് (34), ടോട്ടൻഹാമിെൻറ ഹാരി കെയ്ൻ (30) എന്നിവരെയാണ് പുരസ്കാരത്തിനുള്ള പോരാട്ടത്തിൽ മെസ്സി പിന്തള്ളിയത്.
സീരി എയില്‍ 29 ഗോളുകള്‍ വീതം നേടിയ ലാസിയേയുടെ സിറോയും ഇൻറർ മിലാെൻറ മൗറോ ഇക്കാര്‍ഡിയും തൊട്ടു പിന്നിലെത്തി. സീസണിലിതുവരെ 45 ഗോളുകൾ മെസ്സി സ്വന്തമ പേരിലാക്കിയിട്ടുണ്ട്. 2010 ലാണ് ആദ്യമായി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടുന്നത്. പിന്നീട് 2012, 2013, 2017 വര്‍ഷങ്ങളിലും മെസി പുരസ്‌കാരം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.