ന്യൂഡൽഹി: 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് ആതിഥ്യമരുളാൻ താൽപര്യമറിയിച്ച് ഇന്ത്യയും. ഔദ്യോഗികമായി രാജ്യം അപേക്ഷ നൽകിയതായി ദേശീയ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ക ുശാൽ ദാസ് അറിയിച്ചു. നറുക്ക് ഇന്ത്യക്ക് ലഭിച്ചാൽ, ആദ്യമായാകും മുൻനിര ഏഷ്യൻ ചാമ്പ് യൻഷിപ് ഇന്ത്യയിലെത്തുക.
മാർച്ച് 31നകം അപേക്ഷ നൽകാനായിരുന്നു നേരത്തേ ഏഷ്യൻ ഫുട് ബാൾ ഫെഡറേഷൻ സമയം നിശ്ചയിച്ചതെങ്കിലും കോവിഡ് പരിഗണിച്ച് മൂന്നു മാസം കൂടി നീട്ടിയിരുന്നു. ഇതോടെ, പങ്കാളിത്തതിന് ഇന്ത്യയോടു മത്സരിക്കുന്ന രാജ്യങ്ങളുടെ പട്ടിക അറിയാൻ ജൂൺ 30 വരെ കാത്തിരിക്കണം. 24 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻറിെൻറ 2027ലെ ആതിഥേയരെ അടുത്ത വർഷാദ്യം അറിയാം.
മൂന്നുതവണ ഏഷ്യൻ ചാമ്പ്യൻമാരായ സൗദി അറേബ്യ നേരത്തേ താൽപര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സൗദിയിലും ഇതുവരെ ഏഷ്യൻ കപ്പ് നടന്നിട്ടില്ല. 2023ലെ ഏഷ്യൻ കപ്പിനും ഇന്ത്യ തുടക്കത്തിൽ രംഗത്തുണ്ടായിരുെന്നങ്കിലും പിന്നീട് പിന്മാറി. തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നിവ കൂടി പിന്മാറിയതോടെ ചൈനയെ ആതിഥേയ രാജ്യമായി പ്രഖ്യാപിച്ചു.
2023െല വനിത ലോകകപ്പ് നടക്കുന്ന ദക്ഷിണ കൊറിയ 2027ലെ ഏഷ്യൻ കപ്പിനും രംഗത്തുണ്ടാകുമെന്നാണ് സൂചന. അതേസമയം, 2022ലെ വനിത എ.എഫ്.സി കപ്പ് ഇന്ത്യയിലാണ് നടക്കുന്നത്.
നാലു തവണ ഏഷ്യൻ കപ്പിൽ കളിച്ച ഇന്ത്യ 1964ൽ റണ്ണേഴ്സ് അപ്പായതാണ് വലിയ നേട്ടം. കഴിഞ്ഞ വർഷമുൾപ്പെടെ മറ്റു മൂന്നു തവണവയും ലീഗ് റൗണ്ട് കടക്കാതെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.