മഡ്ഗാവ്: കിരീടനഷ്ടത്തിനു പിന്നാലെ എഫ്.സി ഗോവ താരങ്ങളും മാനേജ്മെന്‍റും പ്രതിഷേധവും ബഹിഷ്കരണവുമായി രംഗത്ത്. കളിക്കിടയില്‍ റഫറി തങ്ങള്‍ക്കെതിരെ തെറ്റായ തീരുമാനം കൈക്കൊണ്ടതായി ആരോപിച്ചാണ് ഗോവ താരങ്ങളും മാനേജ്മെന്‍റും രംഗത്തിറങ്ങിയത്. ലോങ് വിസിലിനു പിന്നാലെ, റഫറിയെ വളഞ്ഞായിരുന്നു ആദ്യ പ്രതിഷേധം. ഇത് ചോദ്യം ചെയ്ത് ചെന്നൈയിന്‍ താരങ്ങളുമത്തെിയതോടെ മൈതാനമധ്യത്ത് കൈയാങ്കളിയായി. കോച്ച് സീകോയും റഫറിയിങ്ങിനെതിരെ പരാതിയുമായി രംഗത്തത്തെി. ഒടുവില്‍ സമ്മാനദാന ചടങ്ങും ആതിഥേയ ടീം ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.