കേപ്ടൗൺ: എതിരാളികളുടെ തട്ടകത്തിൽ മുന്നിൽനിന്ന് പട നയിച്ച നായകൻ വിരാട് കോഹ്ലിയുടെ തകർപ്പൻ പ്രകടനത്തിെൻറ ചിറകിലേറി ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതിനിൽക്കുന്നു. ടെസ്റ്റ് കരിയറിലെ 21ാം സെഞ്ച്വറിയുമായി (153) കോഹ്ലി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ ചെറുത്തുനിന്നപ്പോൾ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 307 റൺസെടുത്തു. ദക്ഷിണാഫ്രിക്കൻ സ്കോറിനെക്കാൾ 28 റൺസ് കുറവ്. രണ്ടാം വട്ടം ബാറ്റിങ് തുടങ്ങിയ ആതിഥേയർ വെളിച്ചക്കുറവ് മൂലം മൂന്നാം ദിനം കളി നേരത്തേ നിർത്തുേമ്പാൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്തിട്ടുണ്ട്. എട്ട് വിക്കറ്റ് കൈയിലിരിക്കെ 118 റൺസ് മുന്നിലാണ് ദക്ഷിണാഫ്രിക്ക. 50 റൺസുമായി എ.ബി. ഡിവില്ലിയേഴ്സും 36 റൺസോടെ ഡീൻ എൽഗാറുമാണ് ക്രീസിൽ.
വിരാട നായകൻ
അഞ്ചിന് 183 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കായി കോഹ്ലി ഒറ്റക്ക് പടനയിക്കുകയായിരുന്നു. 217 പന്തിൽ 15 ബൗണ്ടറിയടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ഏഴാം വിക്കറ്റിൽ രവിചന്ദ്ര അശ്വിനെ (38) കൂട്ടുപിടിച്ച് കോഹ്ലി ചേർത്ത 71 റൺസാണ് നിർണായകമായത്. കഴിഞ്ഞദിവസം ക്യാപ്റ്റനൊപ്പം ക്രീസിലുണ്ടായിരുന്ന ഹാർദിക് പാണ്ഡ്യ (15) അശ്രദ്ധമായി റണ്ണൗട്ടാവുകയായിരുന്നു. ഇല്ലാത്ത റണ്ണിന് മുതിർന്ന് കോഹ്ലി തിരിച്ചയച്ചപ്പോൾ ക്രീസിലെത്തിയിട്ടും ബാറ്റോ കാലോ ഗ്രൗണ്ടിൽ കുത്താതിരുന്നതാണ് പാണ്ഡ്യക്ക് വിനയായത്. എന്നാൽ, ശേഷമെത്തിയ അശ്വിൻ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയപ്പോൾ കോഹ്ലിക്ക് പറ്റിയ കൂട്ടായി. ഒരു ഒാവറിൽ മൂന്ന് ബൗണ്ടറിയടക്കം 54 പന്തിൽ ഏഴ് ഫോർ പായിച്ച അശ്വിൻ ഒടുവിൽ വെർനോൻ ഫിലാൻഡറുടെ പന്തിൽ ഫാഫ് ഡുപ്ലസിക്ക് പിടികൊടുക്കുകയായിരുന്നു. മുഹമ്മദ് ഷമി മോണി മോർക്കലിെൻറ പന്തിൽ ആംലക്ക് ക്യാച്ച് നൽകി വേഗം മടങ്ങിയെങ്കിലും ശേഷമെത്തിയ ഇശാന്ത് ശർമയെ (മൂന്ന്) കൂട്ടുപിടിച്ച് കോഹ്ലി ഒമ്പതാം വിക്കറ്റിൽ 25 റൺസ് ചേർത്തു.
ബൂം ബൂം ബുംറ
രണ്ടാം വട്ടം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ ജസ്പ്രീത് ബുംറ ഇരട്ട പ്രഹരമേൽപിക്കുന്നതാണ് വാണ്ടറേഴ്സ് കണ്ടത്.എയ്ഡൻ മർക്രാമിനെയും (ഒന്ന്) ഹാഷിം ആംലയെയും (ഒന്ന്) ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കുേമ്പാൾ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് മൂന്ന് റൺസ്.എന്നാൽ എൽഗാറും ഡിവില്ലിയേഴ്സും ഒരുമിച്ചതോടെ ദക്ഷിണാഫ്രിക്ക കരകയറി. ഭേദ്യമായ മൂന്നാം വിക്കറ്റിൽ ഇരുവരും ഇതുവരെ 87 റൺസ് ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.