തിരുവനന്തപുരം: നാലുവർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമിലേക്ക് മൂന്നാമതും വിളിയെ ത്തിയുമ്പോൾ കേരളത്തിെൻറ ‘ലോക്കൽ ബോയ്’ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2014-15 സീസണിൽ ഇം ഗ്ലണ്ട് പര്യടനത്തിലും 2015ൽ സിംബാബ്വെ പര്യടനത്തിലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയ െങ്കിലും ഒരുമത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. സിംബാബ്വെക്കെതിരെ നടന്ന രണ്ടാ ം ട്വൻറി20യിൽ 24 പന്തിൽ 19 റൺസുമായി സഞ്ജു പുറത്തായി.
മത്സരം ഇന്ത്യ ദയനീയമായി തോറ്റതോടെ പിന്നീട് സീനിയർ ടീമിലേക്ക് എത്തിനോക്കാൻപോലും സെലക്ടർമാർ ഈ വിഴിഞ്ഞത്തുകാരന്‍ അവസരം നൽകിയില്ല. മഹേന്ദ്രസിങ് ധോണിയെന്ന മഹാമേരുവിെൻറ സാന്നിധ്യവും സഞ്ജുവിന് വിലങ്ങുതടിയായി. ഐ.പി.എല്ലിൽ തട്ടുപൊളിപ്പൻ പ്രകടനവുമായി സെലക്ടർമാരുടേതടക്കം കൈയടിവാങ്ങിയപ്പോഴും ക്രീസിലെ സ്ഥിരതയില്ലായ്മ സഞ്ജുവിനെ പിന്നോട്ടടിച്ചു. ഇതോടെ ഇന്ത്യൻ എ ടീമിൽ സന്ദർശകെൻറ റോളിൽ സഞ്ജുവിെൻറ സ്വപ്നങ്ങൾ ഒതുങ്ങി. ഇതിനിടെയാണ് ഈ സീസണിലെ രണ്ട് ഇന്നിങ്സുകൾ സഞ്ജുവിന് ‘ബ്രേക്ക് ത്രൂ’വാകുന്നത്.
തിരുവനന്തപുരത്ത് നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അവസാന മത്സരം മഴമൂലം 20 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയപ്പോള്‍ ശിഖര്‍ ധവാനെ സാക്ഷിനിര്‍ത്തി 48 പന്തില്‍ 91 റണ്‍സടിച്ചാണ് സഞ്ജു സീസണില്‍ തെൻറ വരവറിയിച്ചത്. അന്ന് സഞ്ജുവിെൻറ ഇന്നിങ്സ് കാണാന്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ. പ്രസാദും ഡ്രസിങ് റൂമിലുണ്ടായിരുന്നു. മത്സരശേഷം സഞ്ജുവിന് ആത്മവിശ്വാസം നൽകുന്ന വാക്കുകൾ നൽകിയാണ് പ്രസാദ് മടങ്ങിയത്. ഇതിന് പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരെ 129 പന്തില്‍ പുറത്താകാതെ 212 റണ്‍സടിച്ച വെടിക്കെട്ട് ഇന്നിങ്സ് കാണാനും എം.എസ്.കെ. പ്രസാദ് ഉണ്ടായിരുന്നുവെന്നത് സഞ്ജുവിന് അനുഗ്രഹമായി.
എട്ട് മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും അടക്കം 58.57 ശരാശരിയില്‍ 410 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. 125 ആണ് സഞ്ജുവിെൻറ പ്രഹരശേഷി. 124.46 പ്രഹരശേഷിയുള്ള ദിനേശ് കാര്‍ത്തിക് രണ്ടാം സ്ഥാനത്താണ്. ഋഷഭ് പന്ത് തുടര്‍ച്ചയായി നിരാശപ്പെടുത്തിയതും വിജയ് ഹസാരെ ട്രോഫിയില്‍ ഇഷാന് കിഷന് വലിയ ഇന്നിങ്സുകളൊന്നും പുറത്തെടുക്കാന്‍ കഴിയാതിരുന്നതും സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നുവരവ് അനായാസമാക്കി.
ടീമിൽ വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഏത് പൊസിഷനിൽ കളിക്കാനും താൻ തയാറാണെന്നും സഞ്ജു ‘മാധ്യമ’ത്തോട് പറഞ്ഞു. കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സമർദങ്ങളെ അടിച്ചുപറത്തി സ്വതസിദ്ധ ശൈലിയിൽ കളിക്കാനാകും ശ്രമിക്കുക. കഴിഞ്ഞ കുറേവർഷങ്ങളായി അതിനുള്ള പരിശീലത്തിലാണെന്നും സഞ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.