ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) കഴിഞ്ഞ വർഷത്തെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സമ്മാനിക്കും. ഞായറാഴ്ച നടക്കുന്ന ബി.സി.സി.ഐയുടെ വാർഷിക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ ഗില്ലുണ്ടായിരുന്നില്ല. എന്നാൽ, ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ നായകൻ മികച്ച പ്രകടനം നടത്തിയിരുന്നു.
ടെസ്റ്റിൽ 983 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 70ൽ കൂടുതൽ ശരാശരിയിൽ 754 റൺസ് അടിച്ചെടുത്തു. ചാമ്പ്യൻസ് ട്രോഫിയിലെ 188 റൺസുൾപ്പെടെ ഏകദിനത്തിൽ 490 റൺസും നേടി. വിവിധ ഫോർമാറ്റുകളിൽ നിന്ന് 49 ശരാശരിയിൽ 1764 റൺസാണ് ഗിൽ നേടിയത്. ഏഴ് സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും നേടിയിരുന്നു.
മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് കേണൽ സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചേക്കും. ഏറ്റവും മികച്ച അസോസിയേഷനായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെയും തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.