മുംബൈ: കോവിഡ് 19 വൈറസ് ബാധ അതിവേഗമാണ് ആഗോളതലത്തിൽ പടർന്നു പിടിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമ ത്തിലാണ് ലോകരാജ്യങ്ങളെല്ലാം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പണവും ലോകരാജ്യങ്ങൾക്ക് മുന്നിൽ വെല്ലുവിളിയാവുന്നുണ്ട്.
ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിെൻറ ചുവടുപിടിച്ച് 80 ലക്ഷം രൂപ നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ.
45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ച് ലക്ഷം വീതം ജനങ്ങൾക്കും തെരുവ് നായ്ക്കൾക്കും ഭക്ഷണം നൽകാനുമാണ് രോഹിത് നൽകിയിരിക്കുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലി, സചിൻ തെൻഡുൽക്കർ എന്നിവർ 50 ലക്ഷം വീതവും ബാഡ്മിൻറൺ താരം പി.വി സിന്ധു 10 ലക്ഷവും സംഭാവന നൽകിയിരുന്നു. സുരേഷ് റെയ്ന, ഗൗതം ഗംഭീർ എന്നിവർ യഥാക്രമം 52,50 ലക്ഷമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.