ബംഗളൂരു: ആന്ദ്രെ റസലിൻെറ ബാറ്റിങ് ചൂടറിഞ്ഞ് ഐ.പി.എല്ലിൽ റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിന് വീണ്ടും തോൽവി. ബാംഗ്ലൂർ പടുത്തുയർത്തിയ 205 റൺസ് പിന്തുടർന്നിറങ്ങിയ കൊൽക്കത്ത അഞ്ച് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കാണു കയായിരുന്നു. അവസാന ഓവറുകളിൽ വിനാശകാരിയായി മാറിയ റസൽ 13 പന്തുകളിൽ ഏഴ് പടുകൂറ്റൻ സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 48 റൺസാണെടുത്തത്. സൗത്തി എറിഞ്ഞ 19ാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറും അടക്കം റസൽ നേടിയ 29 റണ്‍സാണ് ടീമിൻെറ വിജയത്തിൽ നിർണായകമായത്.
ഇന്ന് തോറ്റതോടെ കോഹ്ലിയുടെ പട ഈ സീസണിലെ അഞ്ചാം തോൽവിയാണ് തികച്ചിരിക്കുന്നത്. അവശേഷിക്കുന്ന മത്സരങ്ങൾ ഇനി ബാംഗ്ലൂരിന് നിർണായകമാണ്. നേരത്തെ കൊൽക്കത്തക്ക് വേണ്ടി ക്രിസ് ലിൻ (43), റോബിൻ ഉത്തപ്പ (33), നിതീഷ് റാണ (37) എന്നിവർ പൊരുതിക്കളിച്ചതോടെയാണ് ആദ്യത്തെ പത്തോവറിൽ നൂറ് റൺസിനടുത്തെത്താൻ സാധിച്ചത്. പിന്നീട് വിക്കറ്റുകൾ പോവാൻ തുടങ്ങിയതോടെ അവർ അൽപം ഭയന്നിരുന്നു. എന്നാൽ റസൽ-ഗിൽ കൂട്ടുകെട്ട് ടീമിന് വമ്പൻ വിജയം സമ്മാനിച്ചു.
തകർത്തുകളിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്സിെൻറയും ബാറ്റിങ് മികവിലായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തുത്. കോഹ്ലി 49 പന്തിൽ ഒമ്പതു ഫോറും രണ്ട് സിക്സുമടക്കം 84 റൺസെടുത്തപ്പോൾ 31 പന്തിൽ അഞ്ചു ഫോറും നാല് സിക്സുമടക്കം 63 റൺസായിരുന്നു ഡിവില്ലിയേഴ്സിെൻറ സംഭാവന. നിതീഷ് റാണ, കുൽദീപ് യാദവ്, നരെയ്ൻ എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി. അവസാന ഒാവറിൽ ബാറ്റ് ആഞ്ഞുവീശിയ സ്റ്റോയിണിസ് (13 പന്തിൽ 28 റൺസ്) ബാംഗ്ലൂരിെൻറ സ്കോർ 200 കടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.