മുംബൈ: പുണെ ഏകദിനത്തിലെ തോൽവിക്ക് കണക്കു വീട്ടി ഇന്ത്യ. ഹിറ്റ്മാൻ രോഹിത് ശർമയും (162) അമ്പാട്ടി റായുഡുവും (100) സെഞ്ച്വറിയുമായി മിന്നിച്ച മത്സരത്തിൽ വിൻഡീസിനെ 224 റൺസിന് തോൽപിച്ചു. ഇന്ത്യ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യത്തിനു മുന്നിൽ പതറിയ വിൻഡീസ് 153 റൺസിന് പുറത്തായി.
പുതുമുഖതാരം ഖലീൽ അഹ്മദും കുൽദീപ് ജാദവുമാണ് (മൂന്ന് വിക്കറ്റ് വീതം) വിൻഡീസിെൻറ കഥകഴിച്ചത്. ഇതോടെ, പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ: 377/5 (50 ഒാവർ). വിൻഡീസ് 153/10 (36. 2). ജാസൺ ഹോൾഡർ (54) മാത്രമാണ് വിൻഡീസ് നിരയിൽ പിടിച്ചുനിന്നത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മികച്ച തുടക്കം നൽകിയ ഒാപണർമാർ ആദ്യ വിക്കറ്റിൽതന്നെ 71 റൺസ് കൂട്ടിച്ചേർത്തിരുന്നു. ധവാനെ പുറത്താക്കി (38) കീമോ പേളാണ് സന്ദർശകർക്ക് ആദ്യ വിക്കറ്റൊരുക്കുന്നത്. തുടർച്ചയായ മൂന്നു കളിയിൽ സെഞ്ച്വറിയുമായി വൻഫോമിലുള്ള വിരാട് കോഹ്ലിയെ ആരാധകർ ആരവങ്ങളോടെ വരവേറ്റെങ്കിലും, ക്യാപ്റ്റന് ഇത്തവണ ആയുസ്സില്ലായിരുന്നു. റോച്ച് കോഹ്ലിയെ (16) ഷെയ്ഹോപ്പിെൻറ കൈകളിലെത്തിച്ചു.
എന്നാൽ, മൂന്നാം വിക്കറ്റിൽ രോഹിത്-അമ്പാട്ടി സഖ്യം ഒന്നിച്ചതോടെ സ്കോറിങ്ങിനു വേഗംകൂടി. സിക്സും ഫോറുമായി നിറഞ്ഞുകളിച്ച രോഹിത് 33ാം ഒാവറിൽ തെൻറ 21ാം ഏകദിന സെഞ്ച്വറി (98 പന്തിൽ) കുറിച്ചു. ശതകം തികച്ചേതാടെ രോഹിത് സ്കോറിങ്ങിന് വേഗംകൂട്ടിയപ്പോൾ, ഹിറ്റ്മാനിൽനിന്ന് മറ്റൊരു ഡബ്ൾ സെഞ്ച്വറി ആരാധകർ പ്രതീക്ഷിച്ചെങ്കിലും, 162ൽ താരം പുറത്തായി. 20 ഫോറും നാലു സിക്സും അടങ്ങിയതാണ് രോഹിതിെൻറ ഇന്നിങ്സ്. 211 റൺസാണ് ഇരുവരുടെയും പാർട്ണർഷിപ്. ശർമക്കു പിന്നാലെ സെഞ്ച്വറി തികച്ച് അമ്പാട്ടി റായുഡുവും മടങ്ങി. ധോണി 23 റൺസെടുത്ത് പുറത്തായപ്പോൾ, കേദാർ ജാദവും (16) രവീന്ദ്ര ജദേജയും (7) പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.