പോർട്ട് ഒാഫ് സ്പെയിൻ: ക്യാപ്റ്റൻ വിരാട് കോഹ്ലി 42ാം ഏകദിന സെഞ്ച്വറിയുമായി ഒരിക്കൽ കൂടി പടനയിച്ചപ്പോ ൾ വെസ്റ്റിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. 42.2 ഒാവറിൽ മഴമൂലം കളി നിർ ത്തുേമ്പാൾ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലാണ്. ശ്രേയസ് അയ്യരും (58) കേദാർ ജാദവുമാണ് (6) ക്രീസിൽ.
120 റൺസെടുത്ത കോഹ്ലിക്ക് പുറമേ ഋഷഭ് പന്ത് (20), രോഹിത് ശർമ (18), ശിഖർ ധവാൻ (2) എന്നിവരാണ് പുറത്തായത്. 14 ബൗണ്ടറികളും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ സൗരവ് ഗാംഗുലിയെ മറികടന്ന് കോഹ്ലി എട്ടാം സ്ഥാനത്തേക്ക് കയറി. വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിനിത് 300 ഏകദിന മത്സരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.