ക്വാലാലംപുർ: വനിത ഏഷ്യാ കപ്പിെൻറ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ 142 റൺസിന് മലേഷ്യയെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ വെറും 13.4 ഓവറിൽ 27 റണ്‍സിന് പുറത്തായി.
മലേഷ്യൻ നിരയിലെ ആറു പേര്‍ സംപൂജ്യരായി മടങ്ങി. തുടര്‍ച്ചയായ എഴാം കിരീടം ലക്ഷ്യമിട്ടിറങ്ങി ഇന്ത്യയെ പുറത്താകാതെ 97 റണ്‍സെടുത്ത മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ (32), ഡിബി ശര്‍മ (18) എന്നിവരാണ് മികച്ച സ്കോർ നേടിക്കൊടുത്ത്.
9 റണ്‍സെടുത്ത സാഷ ആസ്മിയാണ് മലേഷ്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കുവേണ്ടി പൂജാ വസ്ത്രാകര്‍ മൂന്നും അനുജ പാട്ടീല്‍, പൂനം യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. തിങ്കളാഴ്ച തായ്‌ലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.