ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലിൽ ഇന്ത്യ റെഡിനെതിരെ ഗ്രീനിന് ബാറ്റിങ് തകർച്ച. മഴ മൂലം 49 ഒാവർ മാത്രം എറിയാനായ ആദ്യ ദിനം 147 റൺസെടുത്ത ഗ്രീനിന് എട്ടു വിക്കറ്റുകൾ നഷ്ടമായി. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ ജയ്ദേവ് ഉനദ്കട്ടാണ് ഗ്രീൻ ബാറ്റിങ് നിരയുടെ മുനയൊടിച്ചത്.
മായങ്ക് മാർകണ്ഡെ (32 നോട്ടൗട്ട്), അക്ഷദീപ് നാഥ് (29), ധ്രുവ് ഷോറെ (23) എന്നിവർ പിടിച്ചുനിന്നു. റെഡിനായി മലയാളിതാരം സന്ദീപ് വാര്യർ ഒരു വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.