ഒന്നാം ഏകദിനം അഫ്ഗാൻ 333/5 (50)
സിംബാബ്വെ 179 (34.4)
അഫ്ഗാന് 154 റൺസ് ജയം രണ്ടാം ഏകദിനം സിംബാബ്വെ 333/5 (50)
അഫ്ഗാൻ 179 (30.1)
സിംബാബ്വെക്ക് 154 റൺസ് ജയം ഷാർജ: ‘കണ്ണിന് കണ്ണ്, ചോരക്ക് ചോര’ ഇങ്ങനെ തൂക്കമൊപ്പിച്ച് പകവീട്ടൽ കളിക്കളത്തിൽ പതിവല്ല. എന്നാൽ, സിംബാബ്വെ-അഫ്ഗാനിസ്താൻ ഏകദിന പരമ്പരയിൽ അളവും തൂക്കവും നോക്കി പകവീട്ടിയൊരു കണക്കിൽ കണ്ണുതള്ളിയിരിപ്പാണ് ക്രിക്കറ്റ് ആരാധകർ.
സ്കോറിലും വിക്കറ്റിലും തോൽവിയുടെ മാർജിനിലും തൂക്കമൊപ്പിച്ച പകവീട്ടൽ. ഷാർജയിൽ നടന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താൻ സിംബാബ്വെയെ 154 റൺസിനാണ് തോൽപിച്ചത്. അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്ത അഫ്ഗാൻ, സിംബാബ്വെയെ 179ന് പുറത്താക്കി.
രണ്ടു ദിവസം കഴിഞ്ഞ് അതേ വേദിയിൽ നടന്ന രണ്ടാം അങ്കത്തിൽ സ്കോറും വിജയ മാർജിനിലും മാറ്റമില്ല. മാറിയത് ടീമിെൻറ പേരുകൾ മാത്രം. സിംബാബ്വെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്തപ്പോൾ, അഫ്ഗാൻ 179ന് പുറത്തായി. 154 റൺസ് വിജയം. ഇന്നത്തെ മൂന്നാം ഏകദിനത്തിൽ എന്ത് മാജിക്കാവും കാത്തിരിക്കുന്നതെന്ന കൗതുകത്തിലാണ് ആരാധകരിപ്പോൾ. സെഞ്ച്വറി നേടിയ ബ്രണ്ടൻ ടെയ്ലറും (125 ), അർധസെഞ്ച്വറിയുമായി സികന്ദർ റാസയുമാണ് (92) സിംബാബ്വെയുടെ ടോപ്സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.