പെർത്ത്: ആഷസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. പരമ്പര നേരത്തെ കൈക്കലാക്കിയ ഇംഗ്ലണ്ട്, ത്രില്ലർ പോരിൽ ഒാസീസിനെ 12 റൺസിന് തോൽപിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ, ഇംഗ്ലണ്ട് 4-1ന് സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒാസീസ് 247 റൺസിന് പുറത്താവുകയായിരുന്നു. ഒാപണർമാരായ ജാസൺ റോയ്(49), ജോണി ബെയർസ്റ്റോ (44) ജോറൂട്ട് (62), അലക്സ് ഹെയ്ൽസ് (35) എന്നിവരുടെ പ്രകടനത്തിലാണ് സന്ദർശകർ പൊരുതാവുന്ന സ്കോറിലേക്കെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുപ്പട ടോം കുറാെൻറ ബൗളിങ്ങിനു മുന്നിൽ പതറി. ഡേവിഡ് വാർണർ (15), ട്രാവിസ് ഹെഡ് (22), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (12), മിച്ചൽ മാർഷ് (13) എന്നിവർ പരാജയമായപ്പോൾ, മാർകോസ് സ്റ്റോണിസിനു (87) മാത്രമെ പിടിച്ചു നിൽക്കാനായുള്ളൂ. കുറാൻ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഇൗൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ, ആഷസ് ടെസ്റ്റ് പരമ്പര 4-1ന് കൈവിട്ടതിന് ഇംഗ്ലണ്ട് മധുര പ്രതികാരം വീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.