ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നായകൻ സ്റ്റീവ് സ്മിത്തിെൻറ ഒറ്റയാൾ പോരാട്ടത്തിലൂടെ ആസ്ട്രേലിയക്ക് 26 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്. ഇംഗ്ലീഷ് ബാളുകളെ പ്രതിരോധിച്ച് സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്ത് (141) പുറത്താവാതെനിന്ന മത്സരത്തിൽ ഒാസീസ് ആദ്യ ഇന്നിങ്സിൽ 328 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് 33 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. ഒാപണർ അലസ്റ്റർ കുക്ക് (7), ജെയിംസ് വിൻസെ (2) എന്നിവരാണ് പുറത്തായത്. ഇരു വിക്കറ്റുകളും ജോഷ് ഹേസൽവുഡിനാണ്. മാർക്ക് സ്റ്റോൺമാനും (19) ക്യാപ്റ്റൻ ജോ റൂട്ടുമാണ് (5) ക്രീസിൽ. സ്കോർ: ഇംഗ്ലണ്ട്-302, 33/2, ആസ്ട്രേലിയ-328.
നാലിന് 165 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഒാസീസിന് കരുത്തായത് നായകെൻറ ഇന്നിങ്സായിരുന്നു. കൂട്ടിനുണ്ടായിരുന്ന ഷോൺ മാർഷ് അർധ സെഞ്ച്വറി തികച്ച് (51) പവിലിയനിലേക്ക് മടങ്ങിയെങ്കിലും സ്മിത്ത് പ്രതിരോധം തുടർന്നു. വാലറ്റക്കാരൻ പാറ്റ് കുമ്മിൻസിനെയും (42) കൂട്ടുപിടിച്ചാണ് സ്മിത്ത് സെഞ്ച്വറിയും കടന്ന് നിലയുറപ്പിച്ചത്. സ്മിത്തിെൻറ 21ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. മിച്ചൽ സ്റ്റാർക്കും (6), ജോഷ് ഹേസൽവുഡും (6) ലിയോണും (9) രണ്ടക്കം കാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.