സിഡ്നി: ഉസ്മാൻ ഖാജ സെഞ്ച്വറിയുമായി (171) ഇംഗ്ലീഷ് ബൗളർമാരെ കുഴക്കിയപ്പോൾ അവസാന ആഷസ് ടെസ്റ്റും ഒാസീസിെൻറ വരുതിയിൽ. ആദ്യ ഇന്നിങ്സിൽ ആസ്ട്രേലിയക്ക് 133 റൺസിെൻറ ലീഡ്. മൂന്നാം ദിനം അവസാനിച്ചപ്പോൾ, കങ്കാരുപ്പട നാലുവിക്കറ്റ് നഷ്ടത്തിൽ 479 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസ് മാത്രമകലെ സെഞ്ച്വറിയും കണ്ണുംനട്ട് ഷോൺ മാർഷും (98), കൂട്ടിന് മിച്ചൽ മാർഷുമാണ് (63) ക്രീസിൽ.
രണ്ടിന് 193 എന്ന നിലയിൽ മൂന്നാം ദിനം ഒാസീസ് ബാറ്റിങ് ആരംഭിച്ചപ്പോൾ, ക്രീസിലുണ്ടായിരുന്ന ഖാജക്ക് സെഞ്ച്വറി ഒമ്പത് റൺസ് മാത്രം അകലെയായിരുന്നു. സ്മിത്തിെന കൂട്ടുപിടിച്ച് ഖാജ അധികം വൈകാതെ തെൻറ ആറാം സെഞ്ച്വറി കുറിച്ചു. സിഡ്നിയിൽ താരത്തിെൻറ ആദ്യ സെഞ്ച്വറിയാണിത്. എന്നാൽ, അർധ സെഞ്ച്വറി തികച്ച ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ (83) മുഇൗൻ അലി പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.