ഡറാഡൂൺ: അവസാന ബാൾ വരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ അത്ഭുത സ്പിന്നർ റാഷിദ് ഖാനും ഷഫീഖുല്ലയും രക്ഷകരായപ്പോൾ ബംഗ്ലാദേശിനെ ഒരു റണ്ണിന് തോൽപിച്ച് അഫ്ഗാനിസ്താൻ ട്വൻറി20 പരമ്പര 3-0ത്തിന് തൂത്തുവാരി. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ ആറുവിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തപ്പോൾ ബംഗ്ലാദേശിന് 20 ഒാവറിൽ അത്രതന്നെ വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
റാഷിദ് ഖാൻ എറിഞ്ഞ 20ാം ഒാവറിലെ അവസാന പന്തിൽ ജയിക്കാൻ നാല് റൺസ് വേണമെന്നിരിക്കെ അരിഫുള്‍ ഹഖിെൻറ ഷോട്ട് ബൗണ്ടറി ലൈനിനരികിൽ കിടിലൻ ഫീൽഡിങ് പ്രകടനത്തിലൂടെ ഷഫീഖുല്ല രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നാം റണ്ണിനുള്ള ഓട്ടത്തില്‍ മഹ്മൂദുല്ല (45) റണ്ണൗട്ടായി.
അഫ്ഗാനായി െസമിയുല്ല ഷെൻവാരി (33), അസ്ഗർ സ്റ്റനിക്സായ് (27), മുഹമ്മദ് ഷഹ്സാദ് (26) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. 19ാം ഒാവറിൽ അഞ്ചു ബൗണ്ടറി ഉള്‍പ്പെടെ മുഷ്ഫിഖുര്‍ റഹീം 46 റണ്‍സ് നേടി. അവസാന ഒാവറിൽ റഹീമിനെ പുറത്താക്കി റാഷിദ് ഖാനാണ് കളി അഫ്ഗാന് അനുകൂലമായി മാറ്റിമറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.