ഹരാരെ: ലോകകപ്പ് റണ്ണര്‍അപ് ന്യൂസിലന്‍ഡിനെ ചെറുമീനായ സിംബാബ്വെ അട്ടിമറിച്ചു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന് സിംബാബ്വെ ജയിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 304 റണ്‍സ് ലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 49 ഓവറുകള്‍കൊണ്ട് സിംബാബ്വെ മറികടന്നു. ക്രെയ്ഗ് എര്‍വിന്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് (130) ആതിഥേയരെ ജയം പിടിക്കാന്‍ പ്രാപ്തമാക്കിയത്. ഓപണര്‍ ഹാമില്‍ട്ടണ്‍ മസകദ്സ 84 റണ്‍സെടുത്തു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനായി റോസ് ടെയ്ലര്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് (112) സ്കോര്‍ 300ന് മുകളിലത്തെിച്ചത്. കെയ്ന്‍ വില്യംസണിന് (97) സെഞ്ച്വറി നഷ്ടമായി. എര്‍വിനാണ് കളിയിലെ താരം. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ സിംബാബ്വെ 1^0ത്തിന് മുന്നിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.