സാവോപോളോ: മോേട്ടാർ റേസിങ് പ്രേമികളുടെ മനസ്സിലെ വേദനിക്കുന്ന ഒാർമയാണ് 1994 മേയ് ഒന്ന്. അന്നാണ് വേഗത്തിെൻറ പര്യായമായ ഫോർമുല വൺ കാറോട്ടരംഗത്തെ ‘റൊമാൻറിക് ഹീറോ’ അയർട്ടൻ സെന്ന മത്സരത്തിനിടയിലെ അപകടത്തിൽ ലോകത്തോട് വിടപറഞ്ഞത്. ഇമോള സർക്യൂട്ടിൽ നടന്ന സാൻമാരിനോ ഗ്രാൻഡ്പ്രീക്കിടെയായിരുന്നു ലോകത്താകമാനം ഒേട്ടറെ ആരാധകരുണ്ടായിരുന്ന ബ്രസീലുകാരെൻറ അന്ത്യം.
ജന്മനഗരമായ സാവോപോളോയിൽ 2014ൽ നടന്ന വോെട്ടടുപ്പിൽ ബ്രസീൽ ലോകത്തിന് സമ്മാനിച്ച ഇതിഹാസ ഫുട്ബാളർ പെലെയെ (സെന്നക്ക് 47 ശതമാനം വോട്ട് ലഭിച്ചപ്പോൾ പെലെക്ക് കിട്ടിയത് 23 ശതമാനം) വരെ പിന്തള്ളി രാജ്യത്തെ ഏറ്റവും പ്രിയങ്കരനായ കായികതാരമായതുതന്നെ സെന്നയുടെ ജനപ്രിയത വ്യക്തമാക്കുന്നു.
1988, 1990, 1991 വർഷങ്ങളിൽ ഫോർമുല വൺ ചാമ്പ്യനായ സെന്ന ഫോമിെൻറ ഉത്തുംഗതയിൽ നിൽക്കുേമ്പാൾ 34ാം വയസ്സിലാണ് മരിച്ചത്. ഫോർമുല വൺ ട്രാക്കിലെ കാൽപനികൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെന്നയുടെ ഡ്രൈവിങ്ങിന് അതിനാൽതന്നെ ഏറെ ആരാധകരുണ്ടായിരുന്നു.
സെന്നയും നാലുവട്ടം ലോക ചാമ്പ്യനായ ഫ്രഞ്ചുകാരൻ അലൻ പ്രോസ്റ്റും പോരടിച്ച 1985-95 കാലഘട്ടം ഫോർമുല വൺ ചരിത്രത്തിലെ സുവർണകാലമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സെന്നയോടുള്ള ആദരസൂചകമായി സാവോപോളോയിലെ ഇൻറർലാഗോസ് റേസിങ് സർക്യൂട്ടിൽ ‘സെന്ന ഡേ’ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.