ദോഹ: ലോക അത്ലറ്റിക്സിെൻറ വേദിയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി മലയാളി താരങ്ങൾ. സമ്പൂർണ മലയാളിത്തമായി മാറി യ 4x400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യക്ക് ഫൈനൽ പ്രവേശം. മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്ന മാത്യൂ, നോഹ നിർമൽ ടോം എന്നിവരടങ്ങിയ ടീമാണ് സീസണിലെ മികച്ച സമയവുമായി ഫൈനലിലെത്തിയത്. ഞായറാഴ്ച രാത്രി 1.05നാണ് ഫൈനൽ.
രണ്ടാ ം ഹീറ്റ്സിൽ പോളണ്ടിനും (3.15.47), ബ്രസീലിനും (3:16.12) പിന്നിലായാണ് ഇന്ത്യയുടെ (3:16.14) ഫിനിഷ്. ആദ്യ ലാപ്പിൽ നന്നായി തുടങ്ങ ിയ അനസ്, വിസ്മയക്ക് ബാറ്റൺ കൈമാറിയതോടെ ഇന്ത്യ ലീഡ് പിടിച്ചു. മൂന്നാം ലാപ്പിൽ പക്ഷേ, ജിസ്നക്ക് മുന്നിലായി ജപ്പാെൻറ പുരുഷ താരം കയറി. ജിസ്ന ആങ്കർ ലാപ്പിൽ ഓടിയ നോഹക്ക് ബാറ്റൺ കൈമാറുന്നതിൽ ചെറുതാമസം നേരിെട്ടങ്കിലും പേരാമ്പ്ര സ്വദേശി അതിവേഗത്തിൽ ആ പോരായ്മ നികത്തി. ആറാം സ്ഥാനത്തു നിന്നും നടത്തിയ കുതിപ്പിൽ ബെൽജിയത്തെയും ഇറ്റലിയെയും പിന്തള്ളി നോഹ ഇന്ത്യയെ ഫൈനലിലെത്തിച്ചു.
ഫൈനലിലെത്തിയ എട്ടിൽ ഒരാളായതോടെ ഇന്ത്യൻ റിലേ ടീം 2020 ടോക്യോ ഒളിമ്പിക്സിനും യോഗ്യത നേടി. ലോകറാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണിപ്പോൾ.
അതേസമയം, സ്വർണപോരാട്ടത്തിൽ ലോകറെക്കോഡ് കുറിച്ച അമേരിക്ക (3:12.42മി) കരുത്തരായ ജമൈക്ക (3:12.73) എന്നിവരിൽ നിന്നും ശക്തമായ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.
ദ്യുതിയും ജാബിറും പുറത്ത്
വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ സ്പ്രിൻറ് റാണി ദ്യുതി ചന്ദ്, തെൻറ മികച്ച സമയംകൂടി പുറത്തെടുക്കാനാവാതെ നിരാശപ്പെടുത്തി. മൂന്നാം ഹീറ്റ്സിൽ ഏഴാം സ്ഥാനത്താണ് ദ്യുതി ഫിനിഷ് ചെയ്തതത്. 11.48 സെക്കൻഡിലായിരുന്നു ഫിനിഷ്. മത്സരിച്ചവരിൽ 37ാം സ്ഥാനത്താണ് ദ്യുതി. മികച്ച മത്സരം ലഭിക്കുന്നത് വഴി 2020 ഒളിമ്പിക്സ് യോഗ്യതയെന്ന (11.15 സെ) ലക്ഷ്യവും ഇന്ത്യൻ താരത്തിന് സ്വന്തമാക്കാനായില്ല. ജമൈക്കൻ ചാമ്പ്യൻ എലയ്ൻ തോംസനാണ് (11.14 സെ) ഹീറ്റ്സിൽ ഒന്നാമതായത്. ഷെല്ലി ആൻ ഫ്രെയ്സർ (10.80സെ) ഫൈനലിലെത്തി.
400 മീറ്റർ ഹർഡ്ൽസ് സെമിയിൽ പുറത്തായെങ്കിലും ലോകമീറ്റിൽ മലയാളികളുടെ അഭിമാനമായി മലപ്പുറം സ്വദേശി എം.പി ജാബിർ.
ദോഹയിൽ ആദ്യ റൗണ്ട് കടമ്പ കടക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം ജാബിറിന് അലങ്കാരമാവും. ഹീറ്റ്സിലെ മികച്ച സമയം (49.62 സെ) താരത്തിന് സെമിയിൽ പുറത്തെടുക്കാനായില്ല. മൂന്നാം റൗണ്ടിൽ മത്സരിച്ച ജാബിർ അഞ്ചാം സ്ഥാനത്താണ് (49.71 സെ) ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.