ടോക്യോ: കെനിയയുടെ ദീർഘദൂര ഒാട്ടക്കാരൻ വിൽസൺ കിപ്സാങ് ജപ്പാൻ മാരത്തണിൽ ജേതാവായി. വിൽസണ്‍ പിന്നിലായി ഫിനിഷിങ് ലൈനിൽ തൊട്ട മറ്റ് അഞ്ചുപേരും കെനിയക്കാരാെണന്ന സവിശേഷതകൂടിയുണ്ട് ഇക്കുറി ജപ്പാൻ മാരത്തണിന്. വനിത വിഭാഗത്തിലും കെനിയൻ ആധിപത്യമാണ്. സാറാ ചെപ്ചിർചിറിനാണ് സ്വർണം. രണ്ട് മണിക്കൂർ മൂന്ന് മിനിറ്റ് 58 സെക്കൻഡ് സമയത്തിലാണ് മുൻ ലോക റെക്കോഡുകാരൻ കൂടിയായ വിൽസൺ ചാമ്പ്യനായത്. ഗിഡിയോൺ കിപ്കെറ്റർ ആണ് റണ്ണർ അപ്പ് (2:05:51). ഡിക്സൺ ചുംബ, ഇവാൻസ് ചെബെറ്റ്, അൽഫേഴ്സ് ലഗറ്റ്, ബെർനാർഡ് കിപ്യെഗോ എന്നിവരാണ് യഥാക്രമം മൂന്നുമുതൽ ആറുവരെ സ്ഥാനത്തെത്തിയ കെനിയക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.