കോഴിക്കോട്: സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ വിലക്ക് മറികടക്കാനും ചില ഭാരവാഹികൾക്ക് ആധിപത്യമുറപ്പിക്കാനും നിയമാവലി (ബൈലോ)യിൽ ഭേദഗതി വരുത്താനൊരുങ്ങി കേരള വോളിബാൾ അസോസിയേഷൻ. ഈ മാസം 22ന് എറണാകുളം അധ്യാപകഭവനിൽ പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചുചേർത്താണ് ബൈലോ ഭേദഗതിക്കൊരുങ്ങുന്നത്. സ്പോർട്സ് കൗൺസിലിനു മുന്നിൽ നല്ലപിള്ള ചമയാനാണ് ഭേദഗതിയെങ്കിലും ഫലത്തിൽ ചില ഭാരവാഹികളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് നീക്കം. ഭേദഗതി നിർദേശങ്ങൾ സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്ക് വോളിബാൾ അസോസിയേഷൻ അയച്ചുകൊടുത്തു. സ്പോർട്സ് കൗൺസിൽ പ്രതിനിധി ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കും. ഏഴംഗ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ച് കൂടുതൽ അധികാരങ്ങൾ കൈമാറലാണ് ബൈലോയിലെ പ്രധാന മാറ്റങ്ങളിലൊന്ന്.
ഏഴംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ ആറു പേർ അസോസിയേഷനിൽനിന്നാകും. ചെയർമാനെ പുറത്തു നിന്നോ അസോസിയേഷനിൽനിന്നോ തെരഞ്ഞെടുക്കാം. അസോസിയേഷന് താൽപര്യമുള്ള രാഷ്ട്രീയക്കാരെയും മറ്റും സ്റ്റിയറിങ് കമ്മിറ്റി ചെയർമാനാക്കാനുള്ള ശ്രമമുണ്ട്. സി.പി.െഎ നേതാവ് കെ.ഇ. ഇസ്മായിലിെൻറ മകൻ കെ.ഇ. ബൈജുവിനെ ചെയർമാൻ സ്ഥാനത്തേക്ക് കെണ്ടത്തിയതായാണ് സൂചന.
ജനറൽ ബോഡി യോഗം തെരഞ്ഞെടുക്കുന്ന ആറ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ ചുരുങ്ങിയത് നാലു വർഷമെങ്കിലും സംസ്ഥാന അസോസിയേഷെൻറ ഭാരവാഹികളായിരിക്കണമെന്നും ഭേദഗതിനിർദേശത്തിൽ പറയുന്നു. ചെയർമാന് ഈ നിബന്ധനകളൊന്നും ബാധകമല്ലെ ന്ന പ്രത്യേകതയുമുണ്ട്. ജനറൽ ബോഡിയിലും എക്സിക്യൂട്ടിവ് കമ്മിറ്റിയിലും വോട്ടവകാശമുള്ളതിനാൽ വോളി അസോസിയേഷനിലെ നിർണായക ശക്തിയായി സ്റ്റിയറിങ് കമ്മിറ്റി മാറും. ചെയർമാന് പുറമേ സ്റ്റിയറിങ് കമ്മിറ്റിയിൽ കൺവീനറുമുണ്ടാകും. തീരുമാനങ്ങളെടുക്കുന്നതിലും പ്രവർത്തനങ്ങൾ നടത്തുന്നതിലും സംസ്ഥാന വോളി അസോസിയേഷെൻറ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഉപസമിതികളെയും ‘ഉപദേശിക്കുകയും സഹായിക്കുകയും നിയന്ത്രിക്കുകയും’ ചെയ്യാനുള്ള അധികാരം സ്റ്റിയറിങ് കമ്മിറ്റിക്കുെണ്ടന്ന് നിർദിഷ്ട നിർദേശത്തിലുണ്ട്.
വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യയിൽ (വി.എഫ്.െഎ) പ്രതിനിധിയായി രണ്ടു പേരെ തെരെഞ്ഞടുക്കാനുള്ള ഭേദഗതിനീക്കവും ചിലർക്ക് സ്ഥാനമാനമുറപ്പിക്കാനാണ്. സ്പോർട്സ് കൗൺസിലിെൻറ നിബന്ധനപ്രകാരം സംസ്ഥാന ഭാരവാഹിസ്ഥാനം എന്നെന്നേക്കുമായി തെറിച്ചാലും ഇൗ വി.എഫ്.െഎ പ്രതിനിധികൾക്ക് മറ്റ് അധികാരങ്ങളിലൂടെ ഇടപെടാനുള്ള ‘വകുപ്പ്’ വരാനിരിക്കുന്ന ബൈലോയിലുണ്ട്.
ക്ലബുകളുടെ അഫിലിയേഷനിൽ ജില്ല അസോസിയേഷനുകളുടെ അധികാരം കവരുന്ന രീതിയിലാണ് ബൈലോ ഭേദഗതി. പണമില്ലാത്ത ക്ലബുകൾക്ക് മുന്നോട്ടുപോകാനാവാത്ത അവസ്ഥയും വരും. പുതിയ ക്ലബിന് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്യാൻ 10,000 രൂപ ഫീസടക്കണം. നിലവിൽ ഇത് പ്ലെയേഴ്സ് വെൽെഫയർ ഫണ്ടടക്കം 250 രൂപയാണ്. പിന്നീട് മൂന്നു െകാല്ലം 5000 രൂപയും പിന്നീട് 1000 രൂപയും പുതിയ ക്ലബ് അടക്കണം. നിലവിലെ ക്ലബിന് അഫിലിയേഷൻ പുതുക്കാൻ 7000 രൂപ കെട്ടിവെക്കണം. പിന്നീട് 1000 രൂപ വീതവും വാർഷിക ഫീസായി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.