കോഴിക്കോട്: പ്രഫഷനലിസത്തിെൻറ ‘സ്മാഷു’മായി വോളിബാളിലേക്ക് പ്രോ വോളി ലീഗിെൻറ അരങ്ങേറ്റം ഉടൻ. ബേസ്ലൈൻ വെഞ്ചേഴ്സും വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ (വി.എഫ്.െഎ)യും സംയുക്തമായി ഫെബ്രുവരി രണ്ടു മുതൽ 22 വരെ സംഘടിപ്പിക്കുന്ന പ്രോ വോളി ലീഗിൽ കേരളത്തിൽ നിന്ന് രണ്ടു ടീമുകളടക്കം ആറു ടീമുകൾ മാറ്റുരക്കും. പുതുതായി ആരംഭിച്ച വോളി ടീമായ ബീക്കൺ സ്പോർട്സിെൻറ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ഹീറോസാണ് കോഴിക്കോടൻ കരുത്തുമായി പ്രോ വോളി ലീഗിലെത്തുന്നത്. വിദേശങ്ങളിലടക്കം െഎ.ടി മേഖലയിൽ പ്രവർത്തിക്കുന്ന ബീക്കൺ ഗ്രൂപ്പാണ് കാലിക്കറ്റ് ഹീറോസിെൻറ പിൻബലം. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിെൻറ കൊച്ചി ബ്ലൂ സ്പൈക്കേഴ്സാണ് മറ്റൊരു കേരള സാന്നിധ്യം. അഹ്മദാബാദ് ഡിഫൻഡേഴ്സ്, ചെന്നൈ സ്പാർട്ടൻസ്, യു മുംബ വോളി, ഹൈദരാബാദ് ബ്ലാക്ഹോക്സ് എന്നിവയാണ് ബാക്കിയുള്ള ടീമുകൾ. െകാച്ചിയിലും ചെന്നൈയിലുമാണ് വേദികൾ. 18 കളികളുണ്ടാകും. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. മികച്ച നാലു ടീമുകൾ സെമിയിലേക്ക് കടക്കും.
ഒരു ടീമിൽ 12 താരങ്ങളുണ്ടാകും. ഒരു ഇന്ത്യൻ െഎകൺ താരവും രണ്ടു വിദേശ താരങ്ങളും ഒരു അണ്ടർ 21 താരവും ഇതിലുൾപ്പെടും. െഎക്കൺ കളിക്കാരുടെ പട്ടികയിൽ കേരളത്തിെൻറ ജെറോം വിനീത്, അഖിൻ, തമിഴ്നാടിെൻറ ഉക്രപാണ്ഡ്യൻ തുടങ്ങിയവരുണ്ട്. ടോം ജോസഫ്, മനു ജോസഫ്, പി. രോഹിത്, വിബിൻ എം. ജോർജ്, സി. അജിത് ലാൽ, സി.കെ. രതീഷ് എന്നിവർ ലേലപ്പട്ടികയിലുണ്ട്. താരങ്ങളുടെ ലേലവും മറ്റു കാര്യങ്ങളും പിന്നീട് നടത്തും.
മുംബൈയിൽ നടന്ന ടീം പ്രഖ്യാപന ചടങ്ങിൽ വി.എഫ്.െഎ സെക്രട്ടറി ജനറൽ രാംഅവതാർ സിങ് ഝാക്കർ, അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷൻ (എഫ്.െഎ.വി.ബി)ഏഷ്യ-ഒാഷ്യാനിയ ഡയറക്ടർ ലൂയിസ് അലക്സാണ്ടർ, ബേസ്ൈലൻ വെഞ്ചേഴ്സ് എം.ഡി തുഹിൻ മിശ്ര തുടങ്ങിയവർ പെങ്കടുത്തു. വോളിബാളിെൻറ പുരോഗതിക്ക് സുപ്രധാന പങ്കുവഹിക്കുന്നതാണ് പ്രോ വോളി ലീഗെന്ന് രാംഅവതാർ സിങ് ഝാക്കർ പറഞ്ഞു.
പ്രമുഖ അന്താരാഷ്ട്ര താരങ്ങളെ രാജ്യത്ത് കളിക്കാനെത്തിക്കുന്നതിനൊപ്പം ഇവിടത്തെ പ്രതിഭകൾക്കും മികച്ച അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോളിബാളിനെ നെഞ്ചിലേറ്റുന്നതിനാലാണ് ചെന്നൈയും കൊച്ചിയും പ്രോ വോളി ലീഗിെൻറ വേദികളായി നിശ്ചയിച്ചതെന്ന് ബേസ്ലൈൻ എം.ഡി തുഹിൻ മിശ്ര പറഞ്ഞു. ഇന്ത്യയിൽ വോളിബാളിന് സാധ്യതകളേറെയാണെന്നും അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷൻ സർവ പിന്തുണയും നൽകുമെന്നും ഏഷ്യ-ഒാഷ്യാനിയ ഡയറക്ടർ ലൂയിസ് അലക്സാണ്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.