കോഴിക്കോട്: ചട്ടവിരുദ്ധമായി നടത്തിയ ബൈലോ പരിഷ്കാരം തിരുത്താൻ കേരള വോളിബാ ൾ അസോസിയേഷന് സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ നിർദേശം. സ്റ്റിയറിങ് കമ്മ ിറ്റിയെന്നപേരിൽ ചില വ്യക്തികളിലേക്ക് അധികാരം കേന്ദ്രീകരിപ്പിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കാനാവില്ലെന്ന് കൗൺസിൽ വ്യക്തമാക്കി. വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ (വി.എഫ്.െഎ) വൈസ് പ്രസിഡൻറ് ഇർവിൻ സോറസ്, കേരള വോളി അസോസിയേഷൻ പ്രസിഡൻറ് ചാർലി ജേക്കബ്, സെക്രട്ടറി നാലകത്ത് ബഷീർ എന്നിവരുമായി കൗൺസിൽ പ്രസിഡൻറ് ടി.പി ദാസനും സെക്രട്ടറി സഞ്ജയൻ കുമാറും തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് നിയമവിധേയമായി ബൈലോ പരിഷ്കരിക്കാൻ നിർദേശം നൽകിയത്. ഇക്കാര്യങ്ങൾ ചർച്ചയിൽ പെങ്കടുത്ത വോളി അസോസിയേഷൻ ഭാരവാഹികളും അംഗീകരിച്ചു.
കഴിഞ്ഞ മാസം കൊച്ചിയിൽ യോഗംചേർന്ന വോളി അസോസിയേഷൻ അനുമതിയില്ലാതെ ബൈലോ പരിഷ്കരിച്ചത് സ്പോർട്സ് കൗൺസിലിനെ ചൊടിപ്പിച്ചിരുന്നു. ഭാരവാഹികളായി പരിചയമുള്ളവരെ മാത്രം ഏഴംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉൾക്കൊള്ളിക്കാനായിരുന്നു ശ്രമം. തുടർന്നാണ് അഡ്ഹോക് കമ്മിറ്റിയടക്കം രൂപവത്കരിച്ച് അസോസിയേഷെൻറ നിയന്ത്രണമേറ്റെടുക്കാൻ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ, അസോസിയേഷനും കൗൺസിലും തമ്മിൽ രമ്യതയിലെത്തുന്നതിെൻറ മുന്നോടിയായാണ് തിരുവനന്തപുരത്ത് ചർച്ചനടത്തിയത്.
നിയമവിരുദ്ധ ഭാഗങ്ങൾ തിരുത്തിയശേഷമുള്ള ബൈലോയുടെ കരട് കൗൺസിലിന് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാനും അസോസിയേഷന് നിർദേശം നൽകി. ജനുവരി 31നകം പ്രത്യേക ജനറൽ ബോഡി േയാഗം അസോസിയേഷൻ വിളിച്ചുചേർക്കണം. കൗൺസിൽ നിരീക്ഷകെൻറ സാന്നിധ്യത്തിലാകും ജനറൽബോഡി യോഗം ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.