കോഴിക്കോട്: സംസ്ഥാന വോളിബാൾ അസോസിയേഷനും സ്പോർട്സ് കൗൺസിലും തമ്മിലുള്ള പോരിൽ ബലിയാടായി വോളിബാൾ താരങ്ങൾ. ഭാരവാഹികൾ മൂന്ന് ടേമിലധികം (12 വർഷം) സ്ഥാനത്ത് തുടരുന്നതാണ് വോളിബാൾ അസോസിയേഷനെ സസ്പെൻഡ് ചെയ്യാനും തുടർന്ന് അംഗീകാരം റദ്ദാക്കാനും പ്രധാന കാരണമായത്. ഭാരവാഹി തെരഞ്ഞെടുപ്പിൽ ചട്ടം പാലിച്ചില്ലെന്നതും മറ്റൊരു ആരോപണമാണ്. കൗൺസിൽ പുറത്താക്കിയതിനാൽ അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലാതായി. സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലാതായതോെട മിനി, സബ്ജൂനിയർ, ജൂനിയർ, യൂത്ത് തലത്തിലുള്ള താരങ്ങൾക്ക് തിരിച്ചടിയാകും. പ്ലസ്വൺ, കോളജ് പ്രവേശനത്തിനും പി.എസ്.എസി പരീക്ഷയിലുമടക്കം ഗ്രേസ്മാർക്ക് ലഭിക്കുകയുമില്ല. ഡിപ്പാർട്മെൻറുകളിൽ വോളിതാരങ്ങൾക്ക് ജോലി ലഭിക്കുന്നതിനും ഇത് വിനയാകും. അസോസിയേഷെൻറ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെങ്കടുത്ത് ദേശീയ മത്സരങ്ങളിൽ പെങ്കടുത്താൽ സ്പോർട്സ് കൗൺസിലിെൻറ ഗ്രേസ്മാർക്കും മറ്റും അനുവദിക്കില്ല. സ്പോർട്സ് കൗൺസിൽ സ്വന്തമായി ടീമിനെ അയച്ചാൽ വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ (വി.എഫ്.െഎ) അംഗീകരിക്കുകയുമില്ല. വി.എഫ്.െഎ സെക്രട്ടറി റാം അവതാറും പ്രമുഖ ഭാരവാഹികളും സംസ്ഥാന അേസാസിയേഷനൊപ്പമാണെന്നതാണ് കാരണം.
സംസ്ഥാനത്ത് വോളിബാൾ സീസണ് തുടക്കമായ സമയത്ത് തന്നെയാണ് അേസാസിയേഷെൻറ അംഗീകാരം നഷ്ടമാകുന്നത്. സീനിയർ തലത്തിൽ ജില്ലകളിൽ ലീഗ് മത്സരങ്ങൾ കഴിഞ്ഞദിവസം തുടങ്ങി കഴിഞ്ഞു. ഇൗ ചാമ്പ്യൻഷിപ്പുകളിൽ സർക്കാർ ഡിപ്പാർട്മെൻറ് ടീമുകൾ പെങ്കടുക്കുന്നത് വിലക്കാൻ സ്പോർട്സ് കൗൺസിൽ ഒരുങ്ങിയാൽ വോളിപ്രേമികൾക്ക് കെ.എസ്.ഇ.ബി, ബി.പി.സി.എൽ തുടങ്ങിയ ടീമുകളുടെ മത്സരങ്ങൾ കാണാനുള്ള അവസരവും നഷ്ടമാകും. അതേസമയം, ജനങ്ങൾക്കിടയിൽ വോളിബാൾ അസോസിയേഷനെക്കുറിച്ച് അവമതിപ്പുണ്ടാക്കിയതിനെതിരെ കോടതിയെ സമീപിക്കുെമന്ന് സംസ്ഥാന വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് നാലകത്ത് ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഞായറാഴ്ച എറണാകുളത്ത് ചേരുന്ന അസോസിയേഷെൻറ അടിയന്തര യോഗം ഭാവിപരിപാടികൾ തീരുമാനിക്കും.
അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ താരങ്ങൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാക്കാനും നിയമയുദ്ധം നടത്തും. നിയമപരമായി ഹിയറിങ് നടത്താതെയാണ് കൗൺസിൽ നടപടിയെടുത്തതെന്ന് നാലകത്ത് ബഷീർ ആരോപിച്ചു. പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. 13 മറ്റ് അസോസിയേഷനുകളിൽ മൂന്ന് ടേമിലധികം തുടരുന്ന ഭാരവാഹികളുടേതാെണന്നും അദ്ദേഹം പറഞ്ഞു. അക്വാറ്റിക് അസോസിയേഷൻ പ്രസിഡൻറ് എം. വിജയകുമാർ എട്ടാം തവണയാണ് ഭാരവാഹിയാവുന്നതെന്ന് ബഷീർ ചൂണ്ടിക്കാട്ടി. ഫുട്ബാൾ അസോസിയേഷൻ, മൗണ്ടനീയറിങ് അസോസിയേഷൻ, ഖൊഖൊ, കബഡി, ബാസ്ക്കറ്റ്ബാൾ, സോഫ്റ്റ്ബാൾ, പവർലിഫ്റ്റിങ്, റസ്ലിങ്, വെയ്റ്റ്ലിഫ്റ്റിങ് അസോസിയേഷൻ ഭാരവാഹികളും മൂന്ന് ടേമിൽ കൂടുതൽ ഭാരവാഹികളായി തുടരുകയാണെന്നും വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.