തൃശൂർ: സംസ്ഥാന സീനിയർ നീന്തലിൽ ആദ്യ ദിനം 14 വർഷത്തെ രണ്ട് റെക്കോഡ് തകർന്നു. രണ്ടും ഭേദിച്ചത് ജൂനിയർ താരമായ പെൺകുട്ടി. ഇതടക്കം നാല് റെേക്കാഡുകൾ കൊഴിഞ്ഞു. നാലും എറ ണാകുളത്തുകാരുടെ സമ്പാദ്യം. നവീകരിച്ചശേഷം തൃശൂർ നീന്തൽ സമുച്ചയത്തിലെ പുത്തൻ ഒാള പ്പരപ്പിൽ നടന്ന ആദ്യ മത്സരത്തിൽ പരമ്പരാഗത ജേതാക്കളായ തിരുവനന്തപുരത്തിെൻറ ക ുതിപ്പ്.
എറണാകുളത്തിെൻറ ജൂനിയർ ദേശീയ താരം സനാ മാത്യുവാണ് വനിതകളുടെ സീനിയർ മത്സരത്തിൽ 200 മീ., 50 മീ. ബാക്ക് സ്ട്രോക്കിൽ പുത്തൻ റെക്കോഡിലേക്ക് നീന്തിക്കയറിയത്. 200 മീറ്ററിൽ 2:35.81 മിനിറ്റിലും 50 മീറ്ററിൽ 0:32.27 സെക്കൻഡിലും സനാ ഫിനിഷ് ചെയ്തപ്പോൾ 2005ൽ കോട്ടയത്തിെൻറ സോണി സിറിയക്കിെൻറ െറക്കോഡുകളാണ്(2:36.66, 0:33.09 ) സനാ പിറകിലേക്ക് നീന്തി പഴങ്കഥയാക്കിയത്.
ആദ്യ ദിനത്തിൽ സനാ റെക്കോഡ് ഡബ്ളിന്‍ ഉടമയായപ്പോൾ എറണാകുളത്തിെൻറ തന്നെ അഭിജിത്ത് ഗഗാറിൻ റെക്കോഡോടെ ഡബ്ളും നേടി. വനിതകളുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലേയിൽ എറണാകുളത്തിെൻറ ശ്രേയ മേരി കമലാണ് മറ്റൊരു റെക്കോഡ് ഉടമ.
പുരുഷന്മാരുടെ 100 മീ. ബട്ടർഫ്ലൈയിലാണ് അഭിജിത്ത് റെക്കോഡ് സമയം കുറിച്ചത്(0:57.87). 2014ൽ സ്വന്തം ജില്ലയിലെ എ.എസ്. ആനന്ദിെൻറ റെക്കോഡാണ് അഭിജിത്ത് തിരുത്തിയത്. 50 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയ ഡബ്ൾ പട്ടിക പൂർത്തിയാക്കിയ ഈ യുവാവ് മേളയിലെ ഏറ്റവും വേഗമേറിയ നീന്തൽ താരമായി.
21 ഇനങ്ങൾ പൂർത്തിയായതോടെ തിരുവനന്തപുരം 213 പോയൻറുമായി ബഹുദൂരം മുന്നിലാണ്. 153 പോയൻറുമായി എറണാകുളമാണ് രണ്ടാംസ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.