തിരുവനന്തപുരം: ട്രാക്കിലും ഫീൽഡിലും മൂന്നുദിവസം നീണ്ട തീപ്പൊരികൾക്കുശേഷം 61ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് കിരീടം പാലക്കാടിന്. അവസാന ലാപ്പുവരെ ഒപ്പമുണ്ടായിരുന്ന എറണാകുളത്തിനെ ഒറ്റക്കുതിപ്പിന് പിന്തള്ളിയാണ് 522 പോയൻറുമായി പാലക്കാട് കിരീടം നിലനിർത്തിയത്. 508.5 പോയൻറുമായി എറണാകുളമാണ് റണ്ണറപ്പ്. 430 പോയൻറ് നേടിയ തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ അണ്ടർ 14,18 വിഭാഗത്തിൽ പാലക്കാട് ചാമ്പ്യന്മാരായപ്പോൾ അണ്ടർ 16ൽ എറണാകുളവും അണ്ടർ 20ൽ കോട്ടയവും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ അണ്ടർ 14ൽ 28 പോയൻറുമായി പാലക്കാട് തുടർച്ചയായ മൂന്നാം തവണയും കിരീടത്തിൽ മുത്തമിട്ടപ്പോൾ അണ്ടർ 16,18 വിഭാഗത്തിൽ തിരുവനന്തപുരവും കരുത്ത് തെളിയിച്ചു. 131 പോയൻറ് നേടിയ എറണാകുളമാണ് ആൺകുട്ടികളുടെ അണ്ടർ 20ലെ ചാമ്പ്യന്മാർ.
20 പുതിയ മീറ്റ് റെക്കോഡുകളോടെയാണ് മീറ്റിന് തിരശ്ശീല വീണത്. അവസാനദിവസം എട്ട് പുതിയ റെക്കോഡുകള്‍ പിറന്നു. അണ്ടർ 20 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കൊല്ലത്തിെൻറ പി.ഒ. സയന, അണ്ടർ 14 ആൺകുട്ടികളുടെ ഹൈജംപിൽ പത്തനംതിട്ടയുടെ ബി. ഭരത് രാജ്, അണ്ടർ 16 ആൺകുട്ടികളുടെ 800 മീറ്ററിൽ മലപ്പുറത്തിെൻറ കെ.വി. മുഹമ്മദ് ജാബിർ, അണ്ടർ 18 ആൺകുട്ടികളുടെ 200 മീറ്ററിൽ എറണാകുളത്തിെൻറ ടി.വി. അഖിൽ, അണ്ടർ 18 ഡെക്കാത്തലനിൽ തിരുവനന്തപുരത്തിെൻറ കെ.ആർ. ഗോകുൽ, അണ്ടർ 20 ആൺകുട്ടികളുടെ 5000 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരത്തിെൻറ അഭിനന്ദ് സുന്ദരേശൻ, അണ്ടർ 18 ഹൈജംപിൽ എറണാകുളത്തിെൻറ ഗായത്രി ശിവകുമാർ എന്നിവരാണ് മൂന്നാം ദിവസത്തെ താരങ്ങൾ. അണ്ടർ 20 ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ തിരുവനന്തപുരം എറണാകുളത്തിെൻറ 17 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി.
ആർ. വിഘ്നേഷ് - ഹാമർത്രോ (അണ്ടർ 16) പാലക്കാട്, എ. അഭിജിത്ത് -ട്രിപിൾ ജംപ് (അണ്ടർ 18) പാലക്കാട്, അഭിനന്ദ് സുന്ദരേശൻ -5000, 10,000 മീ. (അണ്ടർ 20) തിരുവനന്തപുരം
400 മീറ്റർ ഹർഡിൽസിൽ 2014ൽ പാലക്കാടിെൻറ വി.വി. ജിഷ 1.2 മിനിറ്റുകൊണ്ടെത്തിയ ദൂരം 1.1 മിനിറ്റിൽ പൂർത്തീകരിച്ചാണ് പി.ഒ. സയന റെക്കോഡിട്ടത്. ഹൈജംപിൽ 1.76 മീറ്റർ ചാടിയാണ് ഭരത് രാജ് 2011ൽ പാലക്കാടിെൻറ കെ. ഷമ്നാസ് കുറിച്ച 1.75 മീറ്റർ ഭേദിച്ചത്. ആൺകുട്ടികളുടെ 800 മീറ്ററിൽ രണ്ടുവർഷം മുമ്പ് എറണാകുളത്തിെൻറ അഭിഷേക് മാത്യു കുറിച്ച 1.59.62 മിനിറ്റ് 1.58.61 ആക്കിയായിരുന്നു കെ.വി. മുഹമ്മദ് ജാബിർ റഹ്മാെൻറ റെക്കോഡ് നേട്ടം. 2014ൽ എറണാകുളത്തിെൻറ ജോസഫ് ജോയി ട്രാക്കിൽ തീർത്ത 22.10 സെക്കൻഡാണ് ടി.വി. അഖിൽ തിരുത്തിയത്. 22.08 സെക്കൻഡാണ് പുതിയ ദൂരം. അണ്ടർ 18 ഡെക്കാത്തലിനിൽ കെ.ആർ. ഗോകുൽ 6013 പോയൻറ് നേടിയപ്പോൾ പഴങ്കഥയായത് 2015ൽ കൊല്ലത്തിെൻറ ഫഹദ് കരീമിെൻറ 5583 പോയൻറാണ്.
5000 മീറ്റർ ഓട്ടത്തിൽ 2008ൽ വയനാടിെൻറ ആർ. രാജേഷ് 15.13 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കിയ ദൂരം 5.10 സെക്കൻഡിലേക്ക് മാറ്റിയെഴുതി സായിയുടെ അഭിനന്ദ് സുന്ദരേശൻ കൈയടി നേടി. അണ്ടർ 18 പെൺകുട്ടികളുടെ ഹൈജംപിൽ 1.71 മീറ്റർ ചാടി ഗായത്രി ശിവകുമാർ നാലുവർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി. അണ്ടർ 20 ആൺകുട്ടികളുടെ പോൾവാൾട്ടിൽ പാലക്കാടിെൻറ കെ.ജി. ജീസൻ നിലവിലെ മീറ്റ് റെക്കോഡായ 4.70 മീറ്റർ ചാടി സ്വർണം നേടിയെങ്കിലും 2013ൽ കോട്ടയത്തിെൻറ ദിമിൻ തീർത്ത റെക്കോഡ് ഭേദിക്കാൻ കഴിഞ്ഞില്ല. അതേസമയം 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാടിനുവേണ്ടി അര്‍ച്ചന ഗുപ്ത 1995ല്‍ സ്ഥാപിച്ച 25:20 സെക്കന്ഡിെൻറ വേഗം 22-ാം വര്‍ഷവും മറികടക്കാന്‍ ആരുമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.